“എന്റെ ആൽബികുട്ടാ …ഇനി ഈക്കൂട്ട് തമാശകളൊന്നും പറഞ്ഞേക്കല്ലേ.. എനിക്ക് ഇനീം ചിരിക്കാന്‍ മേല…വെറുതെ എന്നെ ചിതയിൽ എടുകേല്ലേ ..!”
പടവില്‍ കയറി നിന്ന് ദേഹത്ത് സോപ്പ് പതപ്പിച്ചു കൊണ്ടിരിക്കെ ഞാനടിച്ച ഒരു കോമഡി കേട്ടു പൊട്ടിച്ചിരിക്കുന്നതിനിടയില്‍ അവര്‍ എത്തി വലിഞ്ഞ് എന്‍റെ കവിളില്‍ മെല്ലെയൊന്നു തല്ലി.
ഞാനൊരു ചെറുചിരിയോടെ ആ തല്ല് ആസ്വദിച്ചു.
“ചേച്ചീടെ വീട്ടില്‍ ആരൊക്കെ ഉണ്ട്..?”
അവരെപ്പറ്റി കൂടുതലറിയാന്‍ എന്തോ ഒരു ജിജ്ഞാസ തോന്നി.
അപ്പച്ചന്‍,അമ്മച്ചി… എന്‍റെ സ്വന്തം അല്ലാട്ടോ..ഏട്ടന്റെ പേരെന്‍റ്സാ.. രണ്ടിനും കണ്ണും ചെവീമൊന്നും കേക്കത്തില്ലന്നേ..പിന്നെയുള്ളത് എന്‍റെ മോളും ഈ ഞാനും..മൊത്തം നാല് പേര്‍..!”
അവര്‍ മനോഹരമായൊന്നു ചിരിച്ചു.
മോളെന്നു കേട്ടപ്പോ എന്റെ ഉള്ളിലെ കോഴി വീണ്ടുമുണര്‍ന്നു.
“മോളെന്താ ചെയ്യുന്നേ..പഠിക്ക്യാണോ..!”
മുഖം പരമാവധി ഡീസന്റാക്കി വച്ചു കൊണ്ട് തികച്ചും സ്വാഭാവികമെന്ന പോലെയാണ് ഞാന്‍ ചോദിച്ചത്.
അതിനു മറുപടിയൊന്നും കേള്‍ക്കാതായപ്പോ ഞാന്‍ തലയുയര്‍ത്തി അവരെ നോക്കി.
ഒരു കള്ളച്ചിരിയോടെ അവര്‍ എന്നെത്തന്നെ നോക്കിക്കൊണ്ട് ചുണ്ടുകള്‍ ഉള്ളിലേക്ക് മടക്കിച്ചേര്‍ത്തു കൊണ്ട് മെല്ലെയൊന്നു തലയിളക്കി. ആ ഒറ്റ ഭാവം കൊണ്ട് തന്നെ എന്റെയുള്ളില്‍ ഒളിഞ്ഞു കിടക്കുന്ന കോഴിയെ അവര്‍ കണ്ടുപിടിച്ചു കഴിഞ്ഞെന്ന് എനിക്ക് മനസ്സിലായി.
ഒരു ചമ്മിയ ചിരിയോടെ ഞാന്‍ കാലെടുത്തു പടവിലേക്ക് വച്ചുകൊണ്ട് ചേരി വച്ചുരച്ചു കഴുകുന്ന പണിയിലേക്ക് കടന്നു. ആവശ്യമില്ലാതെ അവരുടെ മുന്നില്‍ നാറിയതിന്റെ ക്ഷീണം മുഖത്ത് അറിയാതിരിക്കാന്‍ തല നന്നായി താഴ്ത്തി വച്ചു കളഞ്ഞു.
“അവള്‍ ഈ വര്‍ഷം പത്തിലാ..പഠിക്കാനൊന്നും കൊള്ളുകേലന്നേ..ഇപ്പൊ പിന്നെ ഓണ്‍ലൈന്‍ ആയപ്പോ പറയേം വേണ്ട..!”
ഞാനാകെ ചമ്മി നാറിയിരിക്കുകയാണെന്ന് മനസ്സിലായ അവര്‍ എനിക്കൊരു റിലാക്സേഷന്‍ ആയിക്കോട്ടെ എന്ന് കരുതിയാവും വേഗം മറുപടി തന്നു.
പിന്നെ അല്‍പനേരം നിശ്ശബ്ദതയായി.
“അപ്പൊ ഈ ഏട്ടൻ എന്ന് പറഞ്ഞതോമൂപ്പര്‍ സ്ഥലത്തില്ലേ..?”
ഒടുവില്‍ ഞാന്‍ തന്നെ മൗനം ഭഞ്ജിച്ചു. എന്നാല്‍ ചോദ്യത്തിന് ഇത്തവണയും മറുപടി വൈകിയപ്പോ ഞാന്‍ വീണ്ടും തലയുയര്‍ത്തി നോക്കി. അപ്പോഴാണ് ഞാന്‍ കണ്ടത് അവരുടെ നോട്ടം രോമാവൃതമായ എന്റെ കാലുകളില്‍ ഒഴുകി നടക്കുകയാണ്. എന്‍റെ ചോദ്യമൊന്നും അവര്‍ കേട്ട മട്ടില്ല. മറ്റേതോ ലോകത്തിലെന്ന പോലെ അവര്‍ കാലുകളില്‍ അലിഞ്ഞു പോയിരിക്കുന്നു.