ആഭരണങ്ങളുടെ തിളക്കം ആ ദേഹത്തില്ല.ഒരു കറുത്ത ചരട് കഴുത്തിലുണ്ട്.നേരിയത് ചുറ്റിയ അവർ മുന്താണികൊണ്ട് ഇടയ്ക്കിടെ മുഖം ഒപ്പുന്നുണ്ട്.ചുറ്റുമുള്ള വൃക്ഷ ലതാതികളിൽ തഴുകിയെത്തുന്ന കാറ്റ് ചെറിയ തണുപ്പ് നൽകുന്നുണ്ട് എങ്കിലും അവളല്പം വിയർക്കുന്നു.
കയ്യിലിരുന്ന സംഭാരം അവർക്ക് നീട്ടുമ്പോഴും അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു.ആ കണ്ണുകൾക്ക് അവനോട് എന്തൊക്കെയോ പറയാനുള്ളതുപോലെ….
“സാറെ ആ പോയത് ഇന്ദിര ദേവി. തിരുമേനിയുടെ വേളിയാണ്”ഒരു ഞെട്ടലിൽ മനസ്സ് കയ്യിലേക്ക് വന്നപ്പോഴേക്കും അവർ അകത്തളങ്ങളിലേക്ക് പോയിരുന്നു.
എന്താ സാറെ ഇവിടെങ്ങുമല്ലെ.
ഹേയ് ഞാൻ വീട്ടിലെ കാര്യം ഒന്ന് ഓർത്തുപോയി തിരുമേനി.അതാ. ഏതായാലും കണ്ടതിൽ സന്തോഷം.
ഇറങ്ങട്ടെ.വീണ്ടും കാണാം. കൂടുതൽ പരിചയപ്പെടലും.
സാറ് വീട്ടുകാരെ ഓർത്തതല്ല.എന്താ ശരിയല്ലെ.തിരിച്ചുപോകുമ്പോൾ പൊതുവാളിന്റെ ചോദ്യം രാജീവൻ അത്ഭുതത്തോടെ നോക്കി.
അത് തനിക്കെങ്ങനെ…
ഞാനും ഈ പ്രായം കഴിഞ്ഞതല്ലേ സാറെ.അതൊരു പാവം തമ്പുരാട്ടി.
ഏത് കർമ്മദോഷം അനുഭവിക്കുന്നു ആവോ.
തിരുമേനിക്ക് എങ്ങനെ ഈ കുട്ടി……
ശരിക്കും ഇത് രണ്ടാം വേളിയാ സാറെ
ആദ്യ ഭാര്യ സുഭദ്ര തമ്പുരാട്ടി നാട് നീങ്ങിയതിൽപ്പിന്നെ കെട്ടിയതാ ഇതിനെ.ഈ നാട്ടുകാരിയല്ല.ദൂരെ എവിടെയോ പൂജയും മറ്റുമായി പോയ തിരുമേനി ഒരിക്കൽ ഈ കുട്ടിയെയും കൂട്ടിയാ തിരിച്ചെത്തിയെ
പിന്നീട് ആ കുട്ടിയുടെ അച്ഛനും അനുജത്തിയും മരണപ്പെട്ടു എന്ന് കേട്ടു.എന്തുചെയ്യാം വിധി.അല്ലേൽ ആ കുട്ടിക്ക് തിരുമേനിയെപ്പോലെ ഒരാൾ.
ഉച്ചക്ക് ദാമു വിളമ്പിയ ഭക്ഷണവും കഴിച്ചു ചെറുതായി മയങ്ങി രാജീവ്. യാത്രയുടെ ക്ഷീണവും പകലത്തെ കറക്കവും,നല്ലൊരു ഉറക്കം കഴിഞ്ഞ് എണീക്കുമ്പോൾ നേരം ഇരുട്ടി.
സമയം ഒൻപതു കഴിഞ്ഞു.പുറത്ത് ആടിക്കുഴഞ്ഞുള്ള ശബ്ദം കേൾക്കുന്നുണ്ട്.പുറത്തേക്കിറങ്ങി നോക്കുമ്പോൾ ദാമുവേട്ടൻ നിന്ന് അയ്യപ്പൻ വിലക്ക് നടത്തുന്നു.വീഴാൻ
പോകുന്ന ദാമുവിനെ സരള തോളിൽ പിടിച്ചു താങ്ങുന്നുണ്ട്.
ഒള്ള വാറ്റും വലിച്ചുകേറ്റി വന്നോളും മനുഷ്യന് മെനക്കേട് ഉണ്ടാക്കാൻ.
എടി ഒരുമ്പെട്ടോളെ,ആണുങ്ങൾ അല്പം കഴിക്കും.വാളുവെക്കും.
ചിലപ്പോൾ പെണ്ണുംപിള്ളക്കിട്ട് രണ്ടെണ്ണം കൊടുത്തുന്നും വരും.നീ അതിന് ആരാടി ഇത്ര ചോദിക്കാൻ.
ഞാൻ ആരാന്നല്ലേ,നിങ്ങൾക്കെന്നെ..