അന്തർജ്ജനം [ആൽബി]

Posted by

എന്തുപറ്റി,കണ്ണ് നിറഞ്ഞിരിക്കുന്നു.

ഹേയ് ഒന്നുല്ല.ആദ്യമായാ ഒരാള് നല്ല വാക്ക് പറയുന്നത്.പെട്ടെന്ന് കേട്ടപ്പൊ, എന്തോ….. ഒരു…..

തിരുമേനി……

ഇപ്പോഴും കണ്ടതല്ലേ,അല്ല ഇയാൾ ഇതൊക്കെ എന്തിനാ തിരക്കുന്നേ. ഞാൻ ശ്രദ്ധിക്കാറുണ്ട് എന്റെ പിന്നാലെ വരുന്നതൊക്കെ.

അത്‌ ഞാൻ…..എന്താ പറയുക കണ്ടതിൽ പിന്നെ ഈ മുഖം മനസ്സീന്ന് മായണില്ല.എപ്പോ കണ്ണടച്ചു തുറന്നാലും ഈ മുഖം അതാണ് മുന്നിൽ തെളിയുക.

ഞാൻ ഒരു ഭാര്യയാണ്….

അറിയാം.മനസ്സ് കൊണ്ട് പറയാൻ കഴിയുമോ ഒരു ഭാര്യയാണെന്ന്.
അതിന് താലി കെട്ടിയാൽ മാത്രം പോരാ.അവളുടെ മനസ്സറിഞ്ഞു അവളുടെ ആഗ്രഹത്തിനൊത്തു പെരുമാറുകയും വേണം.അല്ലെങ്കിൽ അണിഞ്ഞിരിക്കുന്ന താലിക്ക് ഒരു മഹത്വവും ഉണ്ടാവില്ല.വെറുതെ നാട്ടുകാരുടെ മുന്നിൽ പ്രദർശന വസ്തുവായി കൊണ്ടുനടക്കാം.
എന്തായാലും ഒന്നെനിക്ക് അറിയാം ഈ മുഖം എന്നെ വല്ലാതെ വേട്ടയാടുന്നു.എനിക്കൊന്ന് തനിച്ചു സ്വസ്ഥമായി സംസാരിക്കണം. അവൻ അവളുടെ കരം കവർന്നു.

ഒന്ന് തരിച്ചുനിന്നു അവൾ.”വിട് എന്താ ഈ കാട്ടണെ.വഴിയിൽ ആൾസഞ്ചാരം ഉള്ളതാണ്.ആരേലും കണ്ടാൽ അതുമതി”

പിന്നെപ്പൊഴാ ഒന്ന് തനിച്ചു സംസാരിക്കാൻ….അവൻ അവളുടെ മുഖം കൈകളിൽ എടുത്തു.

വിട്,വിടെന്നെ.എനിക്ക് ആഗ്രഹം ഇല്ലെന്നാണോ.ആദ്യം കണ്ടപ്പൊ ഒരു ഞെട്ടലാരുന്നു.ഞാൻ സ്വപ്നം കാണാറുള്ള മുഖം,കണ്ടപ്പൊ എന്താ ചെയ്യാ.ഒരു തിട്ടമില്ലാരുന്നു.ഞാൻ മനമുരുകി വിളിച്ച ഈശ്വരൻ എന്റെ മുന്നിൽ കൊണ്ടെത്തിച്ചപോലെ.

എന്നെ,എന്റെ മുഖം സ്വപ്നം കണ്ടെന്നോ.

ഇപ്പൊ പോ.നിക്ക് പേടിയാ.മനയുടെ പിറകിൽ ഒരു കുളമുണ്ട്.പുലർച്ചെ നിർമ്മാല്യത്തിന് നടതുറക്കാൻ തിരുമേനി പോയിക്കഴിഞ്ഞു വാ.
എല്ലാം പറയാം.എന്നെ സങ്കടത്തിൽ ആക്കല്ലേ.

മ്മം,ഞാൻ വരും പുലർച്ചെ.കടവിൽ ഈ ദേവിയെയും കാത്തിരിക്കും.

പുലർച്ചെ മൂന്നുമണിക്ക് അലാറം ശബ്‌ദിച്ചു.അത്‌ പ്രതീക്ഷിച്ചിരുന്നു എന്നപോലെ രാജീവൻ വേഗത്തിൽ തയ്യാറായി വടക്കുവശത്തെ തനിക്ക് കടക്കാൻ പാകത്തിന് വേലി അല്പം പൊളിച്ച് പറമ്പിനുള്ളിൽ കയറി. അല്പം കാടുപിടിച്ച് കിടക്കുന്ന പറമ്പിലൂടെ ടോർച്ചു വെട്ടത്തിൽ രാജീവ്‌ മുന്നോട്ടുനടന്നു.ഉയരമുള്ള മരങ്ങളുടെയിടയിൽക്കൂടി ഇടതൂർന്നു വരുന്ന നിലാവും അവന് വെളിച്ചമേകി.പടർന്നുകിടക്കുന്ന വള്ളിപ്പടർപ്പുകൾ ടോർച്ചുകൊണ്ട് തട്ടിനീക്കി അവൻ മുന്നോട്ട് നടന്നു.
കുളത്തിന്റെ കൽപ്പടവുകളിൽ ഇരുന്ന അവൻ കിതപ്പടക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കി.

Leave a Reply

Your email address will not be published. Required fields are marked *