പഴയ നൊസ്റ്റാൾജിക് ഗാനങ്ങൾ കാതുകളിൽ നിറഞ്ഞു. അന്നത്തെ പത്രം കഷണങ്ങളാക്കി ചായയും ഊതിക്കുടിച്ചു ട്രമ്പിനെന്താ ഇറാനിൽ കാര്യമെന്ന് മനസ്സിലായില്ല എങ്കിൽകൂടി മൂപ്പിൽസുകൾ വലിയ
വായിൽ ചർച്ചയാണ്.”ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ”ബാബുക്കയുടെ ഗാനം സ്പീക്കറിൽ മുഴങ്ങിയപ്പോൾ ആ കോഴിക്കോട്ടുകാരന് മനസ്സാ ഒരു സലാം പറഞ്ഞ് അതിലെ വരികൾക്കൊപ്പം രാജീവന്റെ ചുണ്ടും സഞ്ചരിച്ചു.
“ഇവിടെന്താ കഴിക്കാൻ”മധ്യവയസ് പിന്നിട്ട കൊല്ലുന്നനെ ഒരു മനുഷ്യൻ….
ആദ്യം കടുപ്പത്തിൽ ഒരു ചായ.മധുരം കുറച്ച് എന്നിട്ടാവാം ബാക്കി.
കടുപ്പത്തിൽ ഒരു ചായ.മധുരം കുറച്ച് അയാൾ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു.”അല്ല,എനിക്കങ്ങു മനസ്സിലായില്ല? എവിടുന്നാ?”
ഈ ദാമുവേട്ടൻ….?
അത് ഞാനാണ്. നിങ്ങൾ….?
രാജീവൻ ബാഗുതുറന്ന് സൈഡിലെ അറയിൽ വച്ചിരുന്ന എഴുത്തെടുത്ത് നീട്ടി.ദാമു തന്റെ കൈ തോളിൽ കിടന്ന തോർത്തിലൊന്ന് തുടച്ച് ആ കത്ത് വാങ്ങി വായിക്കാൻ തുടങ്ങി.
“രാഘവാ താനങ്ങോട്ട് നീങ്ങിയിരിക്ക്
സാറ് സ്വസ്ഥം ആയിട്ടിരിക്കട്ടെ”കത്തു വായിച്ചുകഴിഞ്ഞതും ദാമു പറഞ്ഞു-
തുടങ്ങി.
അല്ല ദാമുവേ, ആരാ വന്നിരിക്കുന്നെ.
ഇത് നമ്മുടെ പുതിയ മാനേജർ സാറ്. നമ്മടെ ബാലൻ സാറിന് പകരം.
നമ്മടെ ക്ഷേത്രത്തിലെ പുതിയ സാറ്
അല്ല സാറെ അടുത്ത ആഴ്ച്ചയെ ഉണ്ടാകുന്നാ പുതുവാൾ ഇന്നലെയും പറഞ്ഞെ.ഇതെന്താ ഇത്ര നേരത്തെ.
അത് പിന്നെ ചേട്ടാ,എനിക്കിവിടെ പരിചയമൊന്നും…..താമസിക്കാൻ
ഒരിടമൊക്കെ നോക്കണം അതാ ഇത്തിരി നേരത്തെ.ആകെ ഒരു പരിചയം ബാലേട്ടൻ,എന്റെ നാട്ടുകാരനാണ്.ബാലേട്ടനാ ഇവിടെ ദാമുവേട്ടനെ കാണാനും,ഈ കത്ത് ഇവിടെ ഏൽപ്പിക്കാനും പറഞ്ഞത്.
വിശദമായി എഴുതിയിരിക്കുന്നു എല്ലാം.ബാലൻ സാറ് ഞങ്ങൾ ഈ നാട്ടുകാർക്ക് വളരെ വേണ്ടപ്പെട്ട ആളാണെ.അദ്ദേഹം ഒരു കാര്യം പറയുമ്പോൾ ഞങ്ങൾ മടിച്ചു
നിക്കുവോ.
“സാറ് ഈ ചായ കുടിക്ക്.എന്നിട്ടാവാം ബാക്കിയൊക്കെ.”അകത്തുനിന്നും ഭാര്യ സരള ചായ കൊണ്ട് വച്ചു.
കൊഴുത്തുരുണ്ട ഒരു സ്ത്രീ.ഒരു കള്ളിമുണ്ടും ബ്ലൗസും ആണ് വേഷം.
മുണ്ടിന്റെ കോതലെടുത്ത് മാറിൽ കുത്തിയിരിക്കുന്നു.വിയർത്തുനഞ്ഞ കക്ഷത്തിൽ നിന്നും ഒരു പച്ചയായ പെണ്ണിന്റെ മണം അവന്റെ നാസിക തുളച്ചു.കഴുത്തിൽനിന്നും വിയർപ്പു