അവൾ പതിയെ ചാരുസീറ്റിൽ തല ചായ്ച്ചു വെച്ചു. അങ്ങെനെയിരിക്കുമ്പോൾ അതുവരെയില്ലാത്ത ഒരാൾ തന്റെ തൊട്ടപ്പുറത്ത് ഇരിക്കുന്നു..
സംശയഭാവത്തോടെ അവൾ തിരിഞ്ഞു നോക്കി…
നിർവികാരനായി, അവളെ തന്നെ നോക്കികൊണ്ട് ഇരിക്കുന്ന യുവാവ്. ഒരു ചെറു പുഞ്ചിരി ആ മുഖത്തുണ്ട്. പ്രസന്നമായ മുഖം.
“ഇയ്യാളെപ്പൊ ഇവിടെ ഇരുന്നു..?”
അവൾ ചോദിച്ചു..
അയാളൊന്നും മിണ്ടാതെയിരിക്കുന്നത് കണ്ട് അഞ്ചലി വീണ്ടും..
“എടോ .. തന്നോടാ ചോദിച്ചത്! ”
“കുറച്ച് മുമ്പ്”!! അയാൾ മറുപടി പറഞ്ഞു..
അവൾ കണ്ണുകൊണ്ടൊന്ന് ഉഴിഞ്ഞു … എന്നിട്ട് നീട്ടിയൊന്ന് മൂളി. അവളങ്ങോട്ട് തിരിഞ്ഞ് പുറത്തേക്ക് തന്നെ നോക്കിയിരുന്നു.
അപ്പോഴും അയാൾ അവളെ തന്നെ നോക്കിയിരിക്കുകയാർന്നു..
സെക്കന്റുകൾക്ക് ശേഷം അഞ്ചലി പതിയെ തിരിഞ്ഞ് അയാളെ നോക്കി…
‘ങേ. … ഇയാളെന്തെ സ്ത്രീകളെ കണ്ടിട്ടില്ലെ:!.. പോങ്ങൻ.. നോട്ടം കണ്ടില്ലെ”!.. അവൾ മനസിൽ പറഞ്ഞുകൊണ്ട്…
” ഉം… ” അവളൊന്ന് ചോദ്യഭാവത്തിൽ നീട്ടിയൊന്ന് മൂളി.
അയാൾ ‘ഒന്നുമില്ലെന്ന്’ തലയാട്ടി..
“ഹാാ.. എന്താ നോക്കണെന്ന്..”?
അവൾ ചെറിയ ദേഷ്യത്തോടെ ചോദിച്ചു..
അയാൾ ഒന്നും മിണ്ടാതെ തിരിഞ്ഞിരുന്നു..
അവളും തിരിഞ്ഞ് പുറത്തേക്ക് നോക്കിയിരുന്നു..
നേരം കടന്നുപോയികൊണ്ടിരുന്നു..
തന്നെ ആരോ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കി, അഞ്ചലി ഇടക്കിടെ തിരിഞ്ഞ് അയാളെ നോക്കികൊണ്ടിരുന്നു..
അവളുടെ മനസിൽ ചെറിയ ഭയം നിഴലിച്ചു.. എന്നാലും കണ്ണുകളിറുക്കിയടച്ച് ഇരുന്നു അവൾ.
കുറച്ച് കഴിഞ്ഞ്
തൊട്ടിരിക്കുന്ന ആ മനുഷ്യൻ എന്തൊ പിറുപിറുക്കുന്നത് കേട്ട അഞ്ചലി കണ്ണ് തുറന്നു.. ഇടക്കണ്ണിട്ട് അയാളെയൊന്ന് നോക്കി..
‘ഇയാളെന്താണീ പിറുപിറുക്കണെ. .. ഇനി വട്ടാണൊ ദൈവമെ’?..
അവൾ മനസിൽ വിചാരിച്ചു..