“”അനന്തൻ സാർ തനിച്ചല്ലല്ലോ… ഞാനുമില്ലേ കൂടെ,,, സാറ് ധൈര്യമായി പൊയ്ക്കോളൂ….ഇനി മേലും കീഴും നോക്കാനില്ലാത്തവനാ ഈ ദിവാകരൻ….എന്റെ ജീവൻ കൊടുത്തും അനന്തൻ സാറിനെയും ഭദ്ര കുഞ്ഞിനേയും ഒരു പോറല് പോലും ഏൽക്കാതെ ഞാൻ നോക്കിക്കൊള്ളാം….””
ദിവാകരന്റെ ആ വാക്കുകളും ശരത്തിനെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല..….
“”നീ ഞാൻ പറയുന്നത് പോലെ കേൾക്ക്… എനിക്കൊന്നും സംഭവിക്കില്ല….ഗൺ ഉണ്ടല്ലോ എന്റെ കയ്യിൽ….വേറെ നിവൃത്തിയില്ലെങ്കിലേ ഞാനിത് ഉപയോഗിക്കൂ….അതും എന്റെ ഭദ്രയ്ക്കും കുഞ്ഞിനും വേണ്ടി മാത്രം…..””
ഒടുവിൽ എന്റെ നിർബന്ധത്തിന്റെ മുൻപിൽ പൂർണ സമ്മതത്തോടെ അല്ലെങ്കിലും ശരത് വഴങ്ങി….എന്നെയും ദിവാകരനെയും അവിടെ ഇറക്കിയിട്ട് അവൻ വണ്ടി തിരിച്ചു… ശരത് മടങ്ങിയതിന് ശേഷം ചുറ്റുമോന്ന് വീക്ഷിച്ചു കൊണ്ട് ഞങ്ങൾ മുന്നോട്ട് നീങ്ങി…..
ഇരുൾ പരന്ന ആ വിജന പാതയിലൂടെയുള്ള ഞങ്ങളുടെ നടത്തം അതീവ ശ്രദ്ധയോടെയായിരുന്നു… കനത്ത നിശബ്ദത ഞങ്ങൾക്ക് അകമ്പടിയേകി….തണുത്ത കാറ്റിന്റെ നേരിയ ശബ്ദം മാത്രം ഇടമുറിയാതെ കേട്ടു കൊണ്ടിരുന്നു…..
എന്റെ മനസ്സ് മുഴുവൻ ഭദ്രയായിരുന്നു….അവൾക്കും കുഞ്ഞിനും ആപത്തൊന്നും സംഭവിക്കരുതേ എന്ന് മനസ്സിൽ സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ നടന്നത്….
അല്പദൂരം നടന്നതും ദിവാകരൻ എന്റെ കൈത്തണ്ടയിൽ മുറുക്കെ പിടിച്ചു കൊണ്ട് തടഞ്ഞു നിർത്തി…… കാര്യം എന്താണെന്ന് എനിക്ക് മനസ്സിലായിരുന്നു….. ഞങ്ങൾ നിന്നിരുന്നതിന്റെ അവിടെ നിന്നും അല്പം താഴ്ചയിലേക്ക് ഒരു വഴി….. പടവുകൾ ചെത്തി ഇറക്കിയത് പോലെയുള്ള വഴി….ആ വഴി നേരെ ചെന്നവസാനിക്കുന്നത് ഒരു പഴയ ഇരു നില കെട്ടിടത്തിന്റെ മുന്നിലാണ്….. ഞങ്ങൾ പതിയെ അവിടേക്ക് നടന്നു….ഞാൻ എന്റെ ഫോണ് സൈലന്റിൽ ഇട്ടു… ദിവാകരനോടും ഞാൻ അത് ചെയ്യാൻ പറഞ്ഞു……