തളർച്ചയുടെ പ്രതിഫലനമായ വിറയാർന്ന സ്വരത്തിലും അത് പറയുമ്പോൾ എന്റെ നേരെ നോക്കിയ ഭദ്രയുടെ കണ്ണുകളിൽ ഞാൻ കണ്ടത് ആത്മധൈര്യമായിരുന്നു…..
എന്നെ മുറുക്കെ ചുറ്റിപ്പിടിച്ചു കൊണ്ട് തോളിൽ തല ചേർത്ത ഭദ്രയേയും കൂട്ടി കൊണ്ട് ഞാൻ നടന്നു… ഞങ്ങളുടെ പിന്നാലെ ദിവാകരനും…….പുറത്ത് മഴ അപ്പോഴും തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു…..
നേരത്തെ കണ്ടയിടത്ത് ഗുണ്ടകളാരും ഉണ്ടായിരുന്നില്ല….ചുറ്റും ശ്രദ്ധയോടെ വീക്ഷിച്ചു കൊണ്ട് ഞങ്ങൾ പതിയെ സ്റ്റെയർ ഇറങ്ങി താഴെക്കി എത്തി….നടക്കാൻ ബുദ്ധിമുട്ടിയ ഭദ്രയെ ഞാൻ താങ്ങിപ്പിടിച്ചു….. വയറിൽ ചേർത്ത എന്റെ കൈകൾ മാറ്റാൻ ഭദ്ര അനുവദിച്ചില്ല…..
“”നമ്മുടെ വാവ നന്നായി പേടിച്ചൂന്ന് തോന്ന്ണു ഏട്ടാ….നോക്കിക്കോണേ….””
ആ നേർത്ത ശബ്ദത്തോടൊപ്പം പാതിയടഞ്ഞു തുറന്ന ഭദ്രയുടെ കണ്ണുകൾ വാത്സല്യവും കരുതലും പകരുന്നുണ്ടായിരുന്നു……..
താഴത്തെ നിലയിൽ തീരെ വെളിച്ചം ഉണ്ടായിരുന്നില്ല….പിൻ വശത്തെ വാതിലിലൂടെ തന്നെ പുറത്തേക്കിറങ്ങാമെന്ന് ദിവാകരൻ സൂചിപ്പിച്ചു….എന്നാൽ ഇരുട്ടിൽ ഞങ്ങൾ തപ്പിപ്പിടിച്ച് വീണ്ടും നടന്നെത്തിയത് ഹാളിലേക്കാണോ എന്ന് എനിക്കും സംശയം ഉണ്ടായിരുന്നു…..ദിവാകരൻ പറഞ്ഞതനുസരിച്ച് ഭദ്രയേയും കൊണ്ട് തിരിഞ്ഞ് നടക്കുവാൻ തുനിയവേ ആണ് കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള ദിവാകരന്റെ അലർച്ച ഞങ്ങൾ കേട്ടത്….
പെട്ടെന്ന് ഞെട്ടി വിറച്ച ഭദ്ര എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു….ഞാനും ഭയന്ന് പോയിരുന്നു അപ്പോൾ…..അരയിൽ കരുതിയിരുന്ന പിസ്റ്റൾ ഞാൻ എടുത്തു…ട്രിഗറിൽ വിരലമർത്താൻ തയ്യാറായി നിന്നു….. പെട്ടെന്ന് അവിടം വെളിച്ചം വന്നു….. ആ നിമിഷം കണ്ട കാഴ്ച എന്നെയും ഭദ്രയേയും ശരിക്കും ഭയപ്പെടുത്തി….