കാന്‍റീന്‍ വാതില്‍ തുറക്കുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. ജോസേട്ടനെ അവിടെയെങ്ങും കാണുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് മായ മിസ്സ് ചാടി എണീറ്റു. ഞങ്ങളെ കണ്ടു ചമ്മി. പിന്നെ തുണിയൊക്കെ നേരെയാക്കി ഞങ്ങള്‍ക്കൊപ്പം ആ മഴയത്ത് ഇറങ്ങി നടന്നു.
അന്ന് കാന്‍റീന്‍ അടഞ്ഞു തന്നെ കിടന്നു. കുറച്ചു കഴിഞ്ഞു മഴ കാരണം എല്ലാവരും വീട്ടില്‍ പോയി. പിന്നെ ശനിയും ഞായറും മഴ തകര്‍ത്തു പെയ്തു. അടുത്ത ബുധനാഴ്ച ആണ് പിന്നെ കോളേജ് തുറന്നതു. ഞങ്ങള്‍ എത്തുമ്പോള്‍ അറിഞ്ഞത് ജോസേട്ടന്‍ കോളേജിലെ വാഗ മരക്കാടുകള്‍ക്കിടയില്‍ വെട്ടേറ്റു മരിച്ചു എന്നാണു.
പോലീസ് നിഗമന പ്രകാരം നാലഞ്ചു ദിവസത്തെ പഴക്കം ഉണ്ട് ബോഡിക്ക്. പക്ഷെ ഇത്രയും ദിവസം പെയ്ത ശക്തമായ മഴയില്‍ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. കാന്‍റീന്‍ കുറച്ചു ദിവസമായി പൂട്ടിക്കിടക്കുകയായിരുന്നു. അതിനാല്‍ അവിടെ നിന്നും ഒന്നും ലഭിച്ചില്ല.
ശരിക്കും ഞെട്ടിയത് ഞാനും രഞ്ചുവും ആയിരുന്നു. കാരണം അവസാനം ജോസ് ഏട്ടനെ കണ്ടത് ഞങ്ങള്‍ ആയിരുന്നല്ലോ. മാത്രവും അല്ല അന്നത്തെ സാഹചര്യം പുറത്തറിഞ്ഞാല്‍. ഇതേ അവസ്ഥയില്‍ ആയിരുന്നു മായ മിസ്സും. ഞങ്ങള്‍ പക്ഷെ ഒന്നും അറിയാത്തവരെപ്പോലെ നടിച്ചു. അന്നേ ദിവസം ഞങ്ങള്‍ കോളേജില്‍ എത്തിയതിനു തെളിവ് ഒന്നും ഇല്ല. അത് കൊണ്ട് ആരും ഞങ്ങളോട് ഒന്നും ചോദിച്ചില്ല. രഞ്ചുവിനും മിസ്സിനും പേടിയായിരുന്നു. പക്ഷെ ഞാന്‍ അവര്‍ക്ക് ധൈര്യം കൊടുത്തു. നമ്മള്‍ ഈ കൊലയ്ക്കു എന്തിനുത്തരം പറയണം. അന്നേ ദിവസം നമ്മള്‍ കാന്‍റീനില്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ പോലീസ് നമ്മളെ നാണം കെടുത്തിക്കും. അത് കൊണ്ട് നമ്മള്‍ ഒന്നും അറിഞ്ഞിട്ടില്ല.
അല്ലെങ്കില്‍ അത് ശരിയായിരുന്നു താനും. മിസ്സിനെ പണിഞ്ഞിട്ടു പുറത്തോട്ടു പോയ ജോസേട്ടനെ ഞങ്ങള്‍ പിന്നെ കണ്ടിട്ടില്ല. അപ്പോള്‍ പിന്നെ ആ കൊലയ്ക്കുത്തരം പറയേണ്ട കാര്യം ഇല്ലല്ലോ..
എന്തായാലും പോലീസിന്‍റെ ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ ഒരു കേസ് ആയിരുന്നു അത്. ആര് കൊന്നെന്നോ കൊല്ലാനുള്ള കാരണം എന്തെന്നോ എന്തിനേറെ പറയുന്നു കൊല്ലാന്‍ ഉപയോഗിച്ച ആയുധം ഏതെന്നോ അറിയാന്‍ പോലീസിനു കഴിഞ്ഞില്ല. ഒരാഴ്ചയായി നിര്‍ത്താതെ പെയ്ത മഴയില്‍ ഒരു തുള്ളി രക്തം പോലും ഇല്ലാതെ തെളിവുകളെല്ലാം പ്രകൃതി തന്നെ കഴുകി കളഞ്ഞു. പോലീസ് നായയെ പോലും കൊണ്ട് വരാന്‍ വയ്യാത്ത അവസ്ഥ.