“അബൂബക്കർ ഖുറേഷിയെ കുറിച്ച് കേട്ടിട്ടുണ്ടോ………….”………..നിരഞ്ജന ചോദിച്ചു…………..
“കേട്ടിട്ടുണ്ട്………..മിഥിലാപുരിയുടെ ഇപ്പോഴത്തെ സുൽത്താൻ………..പെരിയ കോപക്കാരൻ………..വീരൻ………..”…………വൃദ്ധൻ മുന്നിലിരുന്ന ഗ്ലാസിലെ വെള്ളം എടുത്ത് കുടിച്ചു………….
“പലരും അബൂബക്കർ ഖുറേഷിയെ പറ്റിപറയുന്നത് കേട്ടിട്ടുണ്ട്………….”……….വൃദ്ധൻ പറഞ്ഞു………….
“എന്ത്……………”…………..
“ചെകുത്താൻ…………….”………….വൃദ്ധൻ ഭയത്തോടെ പറഞ്ഞു………….
അതുകേട്ട് നിരഞ്ജനയിലും ബാലഗോപാലിലും ഗംഗാധരനിലും ഒക്കെ ഭയം വന്ന് നിറയാൻ തുടങ്ങി………….
“അദ്ദേഹത്തിനെതിരെ പടവെട്ടിയ ഒരാളെയും അദ്ദേഹം ബാക്കി വെച്ചിട്ടില്ല…………മരണത്തിന്റെ രാജാവാണ് അബൂബക്കർ ഖുറേഷി…………..തോൽപ്പിക്കാനാവില്ല ഒരാൾക്കും അദ്ദേഹത്തെ………….”…………..വൃദ്ധൻ പറഞ്ഞു…………
നിരഞ്ജനയുടെ തൊണ്ടയിലെ വെള്ളം വറ്റി അത് കേട്ടിട്ട്……………
“സമർ അലി ഖുറേഷിയെ അറിയാമോ………….”……….കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം നിരഞ്ജന ചോദിച്ചു………….
“സമർ എന്ന് പറഞ്ഞാൽ………..അബൂബക്കറിന്റെ മകൻ…………”………..വൃദ്ധൻ ചോദിച്ചു………….
“അതെ………..”………..
“കേട്ടിട്ടുണ്ട്…………അവൻ പ്രശസ്തനാണ്……….ആണ്ടിപ്പട്ടിയിലെ ഓരോ ചെറിയ കുഞ്ഞുങ്ങൾക്കും അവനെ അറിയാം………….അവനാണ് അവരുടെ കൊള്ളിയാൻ കഥകളിലെ നായകൻ………….”………..വൃദ്ധൻ പറഞ്ഞു…………..
“കണ്ടിട്ടുണ്ടോ………..”………..നിരഞ്ജന ചോദിച്ചു………….
“ഒരിക്കൽ……….ഒരിക്കൽ മാത്രം………..പക്ഷെ അത് തന്നെ ധാരാളമായിരുന്നു…………..”………….വൃദ്ധൻ പറഞ്ഞു……………
“എന്നാണ്……… എന്നാണ് കണ്ടത്………….”………..നിരഞ്ജന ചോദിച്ചു……………
“ഒരു………ഒരു പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ്……………മിഥിലാപുരിയിലെ ഉത്സവത്തിന്………….”…………….വൃദ്ധൻ പറഞ്ഞു…………….
നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ആ വൃദ്ധന്റെ വാക്കുകളിലേക്ക് ശ്രദ്ധ ചെലുത്തി……….
“മിഥിലാപുരിയിലെ ഉത്സവം പേര് കേട്ടതാണ്………ഒരു മാസത്തോളം നീളുന്ന ഉത്സവം…………ധാരാളം ജനങ്ങൾ വരും………..കോഴിപ്പോര് തുടങ്ങി ജെല്ലിക്കെട്ട് വരെ അവിടെ നടക്കും………….”…………വൃദ്ധൻ പറഞ്ഞു………..
“മൃഗങ്ങൾ മാത്രമല്ല മനുഷ്യരും അവരുടെ വീരം ഇടയ്ക്ക് തെളിയിക്കാൻ ശ്രമിക്കും………..മിക്കവാറും എല്ലാ തവണയും ഉത്സവത്തിന് തല്ലുണ്ടാകും…………”…………….വൃദ്ധൻ പറഞ്ഞു……….
“അത്തവണയും തല്ലുണ്ടായി………..ഉത്സവത്തിന്റെ ഏഴാം നാളിൽ…………അന്നാണ് ഞാൻ ഉത്സവം കാണാൻ എന്റെ മകനോടൊപ്പം മിഥിലാപുരിയിലേക്ക് പോയത്…………….”…………വൃദ്ധൻ പറഞ്ഞു………..