നിരഞ്ജന അദ്ദേഹത്തെ തന്നെ ശ്രദ്ധിച്ചു ഇരുന്നു…………
“അന്ന് ഒരു ആറടിയോളം പൊക്കമുള്ള ഒരാളാണ് തല്ലുണ്ടാക്കിയത്………….തല്ലുകൂടി കൂടി അവർ അവസാനം പാടത്തിലെ ചെളിയിലെത്തി…………അയാൾ മറ്റുള്ളവരെ തല്ലിക്കൊണ്ടിരുന്നു…………..പെട്ടെന്ന് എന്റെ മകൻ എനിക്ക് പാടവരമ്പത്തിൽ നിൽക്കുന്ന ഒരു പയ്യനെ കാണിച്ചുതന്നു………….”…………..വൃദ്ധൻ പറഞ്ഞു…………
നിരഞ്ജനയുടെ കണ്ണുകൾ വികസിച്ചു……………
“ഞാൻ അവനെ നോക്കി………..അവൻ അവർ തല്ലുകൂടുന്നത് ഇമവെട്ടാതെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു…………..ആ പ്രായത്തിലുള്ള മറ്റു കുട്ടികളിൽ നിന്ന് അവനെ എനിക്ക് വളരെ വ്യത്യസ്തനായി തോന്നി……………ഒരു വികാരവും മുഖത്തില്ലാതെ അയാൾ മറ്റുള്ളവരെ പൊതിരെ തല്ലുന്നത് ആ പയ്യൻ നോക്കിനിൽക്കുന്നത് ഞാൻ കണ്ടു……….അവന്റെ കണ്ണുകളിൽ ഒരു തരി ഭയം പോലും ഞാൻ കണ്ടില്ല…………..എന്തോ അവന്റെ ആ നിൽപ്പ് പോലും എന്റെയുള്ളിൽ എന്തൊക്കെയോ പേടി നിറച്ചു…………..”……………
“ഞാൻ എന്റെ മകനോട് അതാരാണെന്ന് ചോദിച്ചു………….”………..
“അബൂബക്കർ ഖുറേഷിയുടെ ഇളയമകൻ……….സമർ അലി ഖുറേഷി……………”…………അവൻ പറഞ്ഞു…………
“പക്ഷെ അവനിൽ ഞാൻ അബൂബക്കറിനെ അല്ല കണ്ടത്…………അവന്റെ നിൽപ്പും നോട്ടവും ശൈലിയും കൂർപ്പിച്ചുള്ള പുരികവും മുഖത്തിന്റെ ആകൃതിയും ശരീരത്തിന്റെ ഷെയ്പ്പും എന്നിൽ വേറെ ഒരാളെ ഓർമപ്പെടുത്തി…………ഒരുപക്ഷെ ആ കണ്ണുകൾ മാത്രം മാറ്റിനിർത്തിയാൽ അത് അയാൾ തന്നെ ആയിരുന്നു………….”……….
“ആരാണത്……………”………..നിരഞ്ജന ചോദിച്ചു…………
“അഹമ്മദ്………..അഹമ്മദ് ഖുറേഷി…………..”………..വൃദ്ധൻ പറഞ്ഞു……………
നിരഞ്ജനയുടെ പുരികം ഉയർന്നു…………
“അഹമ്മദ് ഖുറേഷി…..?………..”………..നിരഞ്ജന ചോദിച്ചു………….
“മിഥിലാപുരിയുടെ കൺകണ്ട ദൈവം…………മിഥിലാപുരിയിലെ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുൽത്താൻ………അബൂബക്കർ ഖുറേഷിയുടെ പിതാവ്…………”…………വൃദ്ധൻ പറഞ്ഞു…………..
നിരഞ്ജന വാക്കുകളിലേക്ക് ശ്രദ്ധിച്ചു………….
“എന്നിട്ട്…………”………..അവൾ ചോദിച്ചു………….
“ആ ആറടിപൊക്കകാരൻ ബാക്കിയെല്ലാവരെയും തല്ലിയോടിച്ചു………… അപ്പോഴാണ് അയാളുടെ ശ്രദ്ധയിൽ സമർ വന്നു വീഴുന്നത്………….”…………വൃദ്ധൻ പറഞ്ഞു…………..
(സംഭവത്തിലേക്ക്)