സ്വന്തമാക്കിയത്………..”…………ശിവറാം രോഷത്തോടെ പറഞ്ഞു…………..
“വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ചാൽ നിനക്ക് നന്ന് ശിവറാം…………ഇല്ലെങ്കിൽ വന്നപോലെയാവില്ല നീ മടങ്ങുന്നത്…………..”…………..രണ്ടു ബോഡിഗാർഡ്സിനെ നോക്കിക്കൊണ്ട് ശർമ പറഞ്ഞു…………
പെട്ടെന്ന് ശിവറാമിന്റെ ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്തു…………..
ശിവറാമിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…………
അതുവരെ ഒരു പാവത്താൻ അഭിനയിച്ചിരുന്ന ശിവറാമിൽ ആ പുഞ്ചിരി നല്ലൊരു ചിരിയായി ഉത്ഭവിച്ചു…………
“ഇന്ന് പ്പോ എന്തായാലും ഞാൻ തിരിച്ചുപോകാൻ തീരുമാനിച്ചിട്ട് തന്നെയാ വന്നത്……………സാറിന്റെ കയ്യിൽ നിന്ന് ആ പ്രോപ്പർട്ടിയുമായി……………”…………..ശിവറാം ചിരിച്ചുകൊണ്ട് പറഞ്ഞു………..
“എന്തുപറഞ്ഞെടാ നീ………..”………..ശർമ്മ കസേരയിൽ നിന്നും ദേഷ്യത്തോടെ എണീറ്റു…………..
പെട്ടെന്ന് ആ റൂമിന്റെ വാതിൽ ആരോ ഒരാൾ തുറന്നു………….
“ഗാർഡ്സ്………..”………….ശർമ്മ അലറി…………..
ഗാർഡ്സ് വാതിലിനടുത്തേക്ക് പാഞ്ഞു………….
ഠശ്യൂം ഠശ്യൂം ഠശ്യൂം…………
ആരൊക്കെയോ കരയുന്ന ശബ്ദം അവർ കേട്ടു……….
ശിവറാം പുഞ്ചിരിയോടെ കസേരയിൽ ഇരുന്ന് ശർമയെ നോക്കി…………
വാതിലിനടുത്തേക്ക് പോയ ഗാർഡ്സ് ശർമയുടെ മുന്നിലേക്ക് പറന്നു വീണു………..
ശർമ്മ പേടിച്ചു കസേരയിലേക്ക് ഇരുന്നു……………
അതാരാണെന്ന് അറിയാൻ വേണ്ടി ശർമ്മ വാതിലിനടുത്തേക്ക് നോക്കി…………
ഇരുട്ടിന്റെ മറ നീക്കി അവൻ പുറത്തുവന്നു…………..
അവനെ കണ്ട് ശർമ്മ ഞെട്ടി………….
“ആത്രേയാ…………”………..ശർമ്മ പേടിച്ചിട്ട് അറിയാണ്ട് പറഞ്ഞു പോയി………….
“യെസ്………… ആത്രേയ ഈസ് ബാക്ക്…………..”………അതും പറഞ്ഞിട്ട് ആത്രേയ അവരുടെ അടുത്തേക്ക് നടന്നുവന്നു…………….
അവന്റെ കട്ടിയുള്ള ശബ്ദം ശർമയുടെ ചെവികളിലേക്ക് തുളഞ്ഞുകയറി…………
ആ ആറടിപൊക്കക്കാരനായ ആജാനുബാഹുവിനെ കണ്ട് ശർമയുടെ പാതി ജീവൻ പോയി…………