അതിന് ചാരി ഒരാൾ നിൽക്കുന്നുണ്ട്…………..
കറുത്തിട്ടൊരാൾ………..കരുത്തൻ………….ഒരു ആജാനബാഹു…………..
അബൂദ്…………..
അബൂബക്കർ ഖുറേഷിയുടെ വിശ്വസ്തൻ………….വലംകൈ…………
അബൂബക്കർ ഖുറേഷിയുടെ ബോഡിഗാർഡ്……………
അബൂദിന്റെ നോട്ടം പുറത്തേക്ക് പാഞ്ഞു………..
അവൻ മഴയും നോക്കി നിന്നു………….
മഴയേക്കാൾ അവൻ കൂടുതൽ ശ്രദ്ധിച്ചത് ചുറ്റുപാടുമാണ്…………അബൂദിന്റെ കണ്ണുകൾ ഒരിക്കലും ഒരിടത്ത് ഉറച്ചുനിൽക്കില്ല………..അവന്റെ കണ്ണുകൾ എല്ലായിടത്തും എത്തും……………
ശത്രുക്കളുടെ മേൽ ആണെങ്കിൽ അവർ അറിയുന്നതിന് മുൻപ് തന്നെ അവന്റെ നോട്ടവും അടുത്ത നിമിഷം അവന്റെ പ്രഹരവും അവിടെ ഹാജർ ആയിട്ടുണ്ടാകും…………
അബൂദ് അങ്ങനെ പുറത്തേക്ക് നോക്കി നിന്നു………….
ഉള്ളിൽ അബൂബക്കർ ഖുറേഷി ബദൂർ കുടുംബത്തിന്റെ തലവനായ ആസാദ് ബദൂറുമായി സംസാരിക്കുകയായിരുന്നു…………..
ആ ശക്തമായ മഴയിലും ആസാദ് ബദൂറിന്റെ ശരീരം വിയർത്തു……………
കാരണം രണ്ടെണ്ണം മാത്രം…………..
പറയുന്ന കാര്യവും പറയുന്ന ആളും…………
കുറച്ചു നേരത്തെ സംസാരിച്ചതിന് ശേഷം അബൂബക്കർ എണീറ്റ് പോകാൻ ഒരുങ്ങി………….
“അബൂബക്കർ…………….”………….ആസാദ് വിളിച്ചു……………
അബൂബക്കർ ഖുറേഷി തിരിഞ്ഞുനോക്കി…………….
ആസാദ് ആ കണ്ണുകളെ നേരിടാനാവാതെ കണ്ണ് താഴ്ത്തി………….
“നമ്മൾ ഒരു കാര്യം മാത്രം സംസാരിച്ചില്ല അബൂബക്കർ………….”…………..ആസാദ് പറഞ്ഞു………….
ആസാദ് എന്തിനെക്കുറിച്ചാണ് പറയാൻ പോകുന്നത് എന്നറിയാമെങ്കിലും അബൂബക്കർ മറുപടി പറയാത്ത ആസാദിനെ നോക്കി നിന്നു……………
ആസാദ് ഒന്ന് ശ്വാസം വലിച്ചു…………..ചുണ്ടുകൾ ഒന്ന് നനച്ചു………….
“സമർ…………സമർ അലി ഖുറേഷി…………..”………..ആസാദ് വിക്കിക്കൊണ്ട് പറഞ്ഞു തീർത്തു…………
അവന്റെ പേരിനെ പോലും താൻ ഇത്ര ഭയക്കുന്നുണ്ടെന്ന് ആസാദ് മനസ്സിലാക്കി………….
അബൂബക്കർ ഒന്ന് തല ചെരിച്ചു ആസാദിനെ നോക്കി……………
“അവൻ നിന്റെ മകനാണ് അബൂബക്കർ……….നിന്റെ ഏറ്റവും ഇളയമകൻ………..”………….ആസാദ് പറഞ്ഞു…………..
അബൂബക്കർ ചിന്തയിലാഴ്ന്നു………….
നിശബ്ദത അവിടെ പരന്നു…………..
ഒരു വാക്ക് കൂടി കൂടുതൽ പറയാൻ ആസാദ് ഭയന്നു……………
പെട്ടെന്ന്…………
അബൂബക്കർ ആസാദിന്റെ അടുത്തേക്ക് വന്നു……………