“പക്ഷെ അന്ന് അവിടെ പറഞ്ഞുകേട്ടത്……….ആ സംഭവം ചെയ്തത് ഒരു ബാലനായിരുന്നു……….ഒരു പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ബാലൻ…………..”……….ബാലഗോപാൽ പറഞ്ഞു………..
“പതിനേഴ് വയസ്സുള്ള ബാലനോ…………”………നിരഞ്ജന വിശ്വാസം വരാതെ ചോദിച്ചു………..
“അതെ മാഡം…….അന്ന് പതിനേഴ് വയസ്സ് മാത്രം ഉണ്ടായിരുന്ന ആ ബാലനാണ് സമർ അലി ഖുറേഷി………..”………ബാലഗോപാൽ പറഞ്ഞു……….
നിരഞ്ജന വിശ്വസിക്കാനാവാതെ തലയിൽ കൈവെച്ചു ഇരുന്നു…………
“ആ സമറിന്റെ പതിനേഴ് വയസ്സ് വരെയുള്ള കഥ ഒരു പ്രശസ്ത ജേണലിസ്റ്റ് എഴുതിയിരുന്നു……….”……..ഗംഗാധരൻ പറഞ്ഞു………..
“ഏത് ജേണലിസ്റ്റ്………”………..നിരഞ്ജന ഗംഗാധരനോട് ചോദിച്ചു…………
“ആനന്ദ് വെങ്കിട്ടരാമൻ…………”………ഗംഗാധരൻ പറഞ്ഞു……….
അതുകേട്ട് നിരഞ്ജനയുടെ കണ്ണ് പുറത്തേക്കു തള്ളി………
“ഏത്……..ഇന്ത്യൻ ടൈംസിൽ ഒക്കെ എഴുതിയിരുന്ന…………”……….നിരഞ്ജന ചോദിച്ചു………..
“അതേ ആനന്ദ് വെങ്കിട്ടരാമൻ തന്നെ……….”………ബാലഗോപാലൻ പറഞ്ഞു…………
“പണ്ട് ഒരു വിഖ്യാതനായ കേന്ദ്രമന്ത്രിയുടെ ജീവിതചരിത്രം എഴുതാൻ പറഞ്ഞിട്ട് ഒരു നിമിഷം പോലും പാഴാക്കാതെ എഴുതില്ല എന്ന് പറഞ്ഞ ഒരു ചരിത്രം ഈ ആനന്ദ് വെങ്കിട്ടരാമനുണ്ട്………..”………….ഗംഗാധരൻ പറഞ്ഞു…………
“ഒരു വാക്ക് പോലും എഴുതുന്നതിനു മുൻപ് നൂറുവട്ടം ആലോചിക്കുന്ന അതേ ആനന്ദ് വെങ്കിട്ടരാമൻ തന്നെയാണ് ഒരു പതിനേഴ് വയസ്സ് മാത്രം വന്ന ബാലന്റെ കഥ എഴുതിയത്…………”………..ബാലഗോപാൽ പറഞ്ഞു…………..
നിരഞ്ജന ഇതൊന്നും വിശ്വസിക്കാനാവാതെ ഇരുന്ന് കിതച്ചു…………
“ഇപ്പോൾ മാഡത്തിന് തോന്നുന്നുണ്ടോ സമർ ഒരു വീക്ക് ലിങ്ക് ആണെന്ന്………..”……..ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു………
“ഇന്നും മിഥിലാപുരിയും അവിടുത്തെ ജനങ്ങളും കാത്തിരിക്കുന്നത് അവന്റെ തിരിച്ചുവരവിനായിട്ടാണ്……….”……..ഗംഗാധരൻ പറഞ്ഞു…………
നിരഞ്ജന ഒന്നും പറയാനാവാതെ കുഴങ്ങി………
“ഒറ്റയ്ക്കുള്ളവൻ ദുർബലനായിരിക്കണം എന്നില്ല………..മാഡം കേട്ടിട്ടില്ലേ……….
ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്സ്റ്റർ……………..
ഒറ്റയ്ക്ക് വരുന്നവൻ……………
മോൺസ്റ്റർ……………😈”………..ബാലഗോപാൽ പറഞ്ഞു……….
നിരഞ്ജന തലയും കുമ്പിട്ട് ഇരുന്നു…………