രാത്രിതന്നെ ഞങ്ങൾ മുന്ന് പേരും പാലക്കാട്ടേക്ക് ലക്ഷിമിയുടെ തറവാട്ടിലേക്ക് തിരിച്ചു. രണ്ടു ദിവസം കഴിഞ്ഞു ബാംഗ്ലൂർ പോകാൻ ഒരുങ്ങിയിരുന്നു ഞങ്ങൾ അതിനെക്കുറിച്ച് ഒന്നും ചിന്തിച്ചു പോലും ഇല്ലാ. നന്ദുട്ടിയുടെ വളരെ പ്രിയപ്പെട്ട അമ്മാമ ആയിരുന്നു ലക്ഷ്മിയുടെ ‘അമ്മ . അതിനാൽ അവളും കൂടുതൽ ഒന്നും ചിന്തിച്ചില്ല. ഞങ്ങൾ മുന്ന് പേരും കാറിൽ പാലക്കാട്ടേക്ക് അന്ന് രാത്രീ തന്നെ യാത്ര തിരിച്ചു.
നാലു മണിക്കൂറോളം യാത്ര ചെയ്തു വെളുപ്പിന് നാലു മണിയായപ്പോൾ പാലക്കാട് മണ്ണാർകാടുള്ള ലക്ഷ്മിയുടെ തറവാട്ടിൽ എത്തി. അവിടെ ഇറങ്ങാതെ ഞങ്ങൾ നേരെ തന്നെ ആശുപത്രിയിലേക്കും പോയി. ഞങ്ങളെ കണ്ടതും അവിടെ ഉണ്ടായിരുന്ന എല്ലാരും അതിശയിച്ചു. ഞങ്ങള്‍ അപ്പോൾ തന്നെ വരും എന്ന് അവർ ആരും കരുതിയിരുന്നില്ല.
“ഓടി-പിടിച്ചു വരേണ്ടന്ന് പറഞ്ഞതല്ലേ ഞാൻ “
ഞങ്ങളുടെ കണ്ടത് ലക്ഷ്മിയുടെ ആങ്ങള ശ്രീധരൻ അടുത്ത് വന്നു അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
“ബി.പി ചെറുതായി ഒന്ന് കൂടി. അത്രേ ഉള്ളു. പിന്നെ 24 മണിക്കൂറ് ഒബ്സെർവഷൻ വെക്കാൻ വേണ്ടി വെറുതെ ICU അഡ്മിറ്റ് ചെയ്തു എന്നെ ഉള്ളു.”
ശ്രീധരൻ ഞങ്ങളെ കൊണ്ട് ICU വാതിൽക്കൽ ചെന്ന് മെല്ലെ അകത്തേക്ക് നോക്കി ഒരു നഴ്‌സിനെ വിളിച്ചു.
“‘അമ്മ ഉണർന്നിരിക്കുവാനെകിൽ ഇവരെ ഒന്ന് കാണികാവോ ?.അളിയൻ ഡോക്ടർ ആണ്.പിന്നെ മോളും കൊച്ചു മോളും ആണ് ഇതു ” വാതിൽ തുറന്നു നോക്കിയാ നഴ്സിനോട് പറഞ്ഞു.
“അമ്മ ഇപ്പോൾ നല്ല ഉറക്കം അന്ന്. എണീക്കുമ്പോൾ ഞാൻ പറയാം വേണമെങ്കിൽ ചെന്ന് കണ്ടോളു. പക്ഷെ ഉണർത്തേണ്ട” നേഴ്സ് മറുപടി പറഞ്ഞു.
ഞങ്ങൾ മൂന്ന് പേരും അകത്തു കേറി ലക്ഷ്മിയുടെ അമ്മ ‘നന്ദിനിയെ’ നോക്കി.അതെ ലക്ഷ്മിയുടെ അമ്മയുടെ പേരാണ് ഞങ്ങള്‍ൾ മകൾക്കിട്ടത്. അമ്മയെ കണ്ടതും ലക്ഷ്മിയുടെ കണ്ണുകൾ ഈറൻ അണിഞ്ഞു.. ഞാൻ അവളെ യും കൂടി പുറത്തേക്കു ഇറങ്ങി.
” ഒന്നും ഇല്ലാ ഡീ. അളിയൻ ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്ക്. ഈ ഡോക്ടർ മറു വെറുതെ മനുഷ്യരെ പേടിപ്പിക്കാൻ ആയി ഓരോന്ന് ചെയുന്നതാ “.
ശ്രീധരന്റെ വാക്കുകൾ കേട്ട പാടെ ലക്ഷ്മിയും നന്ദുട്ടിയും പെട്ടന്നു എന്റെ മുഖത്തേക്ക് നോക്കി. നന്ദുട്ടി ചിരി അടക്കാൻ സാധിച്ചില്ല.