ദിവസങ്ങള്‍ പിന്നെയും കടന്നു പോയി. പ്രതേകിച്ചു ഒന്നും സംഭവിക്കാതെ തന്നെ. ഞാൻ മുന്നേ പറഞ്ഞതു പോലെ അവസരങ്ങൾ ഞങ്ങളായി ഉണ്ടാക്കിയില്ല. അവസരങ്ങള്‍ ഞങ്ങളെ തേടി എത്തിയ തും ഇല്ല.
എല്ലാവരും അവരവരുടെതയ തിരക്കുകളിൽ ആയിരുന്നു.കോളേജും പാചകവും മായി ലക്ഷ്മിയും. ആശുപത്രിയും രോഗികളുമായി ഞാനും, നന്ദുട്ടിയാകട്ടെ കോൺഫറൻസ് പ്രീപറേഷനിലും. ഒത്തിരി ഇന്റർനാഷൻ ഡെലിഗേറ്റ്സ് എക്കെ വരുന്ന ഒരു കോൺഫറൻസ് ആയതുകൊണ്ട്, അവരുമായി സംസാരിച്ചു ഒരു നല്ല ഇമ്പ്രെഷൻ ഉണ്ടാക്കി എടുത്തു അവരുടെ ആരുടേയെകിലും കൂടെ PhD ചേരണം എന്നാണ് നന്ദുട്ടിയുടെ മോഹം. അതിനുപറ്റിയ ആളുകളെ കണ്ടു മുട്ടൻ ഇതിലും നല്ല അവസരം ഇല്ല എന്നാണവളുടെ ഭാഷ്യം. അത് തികച്ചു ശെരിയും ആണ്. കോൺഫെറെസിനു വരുന്നവരുടെ വർക്ക് എക്കെ നോക്കി വായിക്കുകയാണ് അവൾ ഇപ്പോൾ. പുറത്തെ യൂണിവേഴ്സിറ്റിയിൽ നിന്നും അസ്‌ട്രോഫിസിക്‌സിൽ ഒരു PhD എന്നുള്ളത് അവളുടെ സ്വപ്‌നം ആണ്. അത് എത്തിപ്പിടിക്കാൻ അവൾ ശരിക്കും പ്രയത്നിക്കുന്നുമുണ്ട്. ആദ്യമൊക്കെ അവൾ പറയുമ്പോള്‍ തമാശയോടെ എടുത്തിരുന്ന ഞാനും ലക്ഷ്മിയും, ഇപ്പോൾ അത് അങ്ങനെയല്ല എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു ദിവസം അവൾ ഞങ്ങളെ വിട്ടു പോകും എന്നുള്ള ചിന്ത ഇടക്കെങ്കിലും ഞങ്ങളുടെ മനസ്സിൽ കേറി വരാറുണ്ട്. അത് കല്യാണം ആയിട്ടോ അല്ലെകിൽ വിദേശത്തു പഠനമായിട്ടോ എങ്ങേനെവേണേലും അകം. നന്ദുട്ടിയുടെ ജീവിതം എങ്ങെനെ വേണം എന്ന് തീരുമാനിക്കേണ്ടത് അവൾ തന്നെയാണ്. അതിൽ അധികം വേവലാതി പെട്ടിട്ടു കാര്യമില്ല. അവളുടെ സ്വപ്നങ്ങൾ യാഥാർത്യമാകാൻ കൂട്ടായി നിൽക്കുക എന്ന കടമ മാത്രമേ മാതാപിതാക്കൾ ആയ ഞങ്ങള്‍ക്കുള്ളു എന്ന് ബോധ്യം ഞങ്ങള്‍ക്ക് നല്ലതു പോലെ ഉണ്ട്.
ബാംഗ്ലൂർ പോകുന്നതിനു രണ്ടു ദിവസം മുന്നേ രാത്രി ഒരു 11 .30 എക്കെ ആയപ്പോൾ ലക്ഷ്മിയുടെ തറവാട്ടിൽ നിന്നും ഒരു ഫോൺ കാൾ വന്നു. ലക്ഷ്മിയുടെ അമ്മയെ ഹോസ്പിറ്റല്‍ ICU ആക്കിയിരിക്കുവാണെന്നു ബി.പി അല്പം കൂടുതൽ ആണെന്ന് ആയിരുന്നു സന്ദേശം . ലക്ഷ്മിയുടെ ചേട്ടൻ ആണ് വിളിച്ചത്. പേടിക്കാൻ ഒന്നും ഇല്ലന്നും, ഇപ്പോൾ ഇങ്ങോട്ടും വരേണ്ടതില്ല, ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടെന്നും, വെറുതെ അറിയിച്ചെന്ന് ഉള്ളു എന്ന് അളിയൻ പറഞ്ഞിട്ടും ലക്ഷ്മി കൂട്ടാക്കിയില്ല.