“അത് ശെരിയാ അമ്മാവാ. എല്ലാ ഡോക്ടർ മാരും കണക്കാ”
“എടി മോളെ നീ തല്ലുണ്ടാക്കാൻ വന്നതാണോ?” ശ്രീധരന്റെ പറച്ചില്ല് കേട്ട് എല്ലാവരും അല്പം ഒന്ന് ചിരിച്ചു. ICU മുൻപിലുള്ള ആ സമ്മര്‍ദ്ദം അല്പം ഒന്ന് അയഞ്ഞു.
“നിങ്ങൾ തറവാട്ടിലേക്ക് പൊക്കോളൂ. ഞാൻ ഇവിടെ ഉണ്ടല്ലോ. രാവിലെ ആകുമ്പോള്‍ൾ റൂമി ലേക്ക് വന്നാൽ മതി. രാവിലെ റൂമി ലേക്ക് മറ്റും”.
“ഞാൻ കൂടെ നിൽക്കാം ചേട്ടാ”.
ശ്രീധരൻ മറുപടി എന്നോണം ലക്ഷ്മി പറഞ്ഞു.
“എന്ന ലക്ഷ്മി ഇവിടെ നിക്കട്ടെ. അളിയൻ ഡ്രൈവ് ചെയ്ത ക്ഷിണം കാണും. നിങ്ങൾ വിട്ടോ തറവാട്ടിലേക്ക്. ഇവിടെ ഒരു റൂം ഉണ്ട് നീ വേണെകിൽ കുറച്ചു നേരം അവിടെ പോയി കിടന്നോ.” ലെക്ഷ്മിയോടായി ശ്രീധരൻ പറഞ്ഞു.
“എന്നാൽ പിന്നെ ഞങ്ങൾ പോട്ടെ.” ഞാൻ ചോദിച്ചു.
ആയിക്കോട്ടെ എന്ന് രണ്ടുപേരും തലയാട്ടി.
ഞാനും നന്ദുട്ടിയും കാറിൽ കേറി തറവാട്ടിലേക്ക് തിരിച്ചു.ഡ്രൈവ് ചെയുന്നതിനിടക്ക് ഞാൻ നന്ദുട്ടിയോടു ചോദിച്ചു
“മോൾടെ കോൺഫെറെസ്?”
“അതല്ലല്ലോ പപ്പാ പ്രധാനം” ഉള്ളിലെവിടെയോ ഉള്ള നിരാശ മറച്ചു വെച്ച് കൊണ്ട് നന്ദുട്ടി മറുപടി പറഞ്ഞു.
അധികം വൈകാതെ തന്നെ ഞങ്ങൾ ശ്രീമംഗലം തറവാടിൽ എത്തി. ആശുപത്രീയിൽ എന്നപോലെ അവിടെയും എല്ലാവരുടെയും മുഖത്തു ആശ്ചര്യം ആയിരുന്നു. ശ്രീധരൻെ ഭാര്യ ശ്രീലേഖയും, തറവാട്ടിലെ കാര്യങ്ങൾ എക്കെ നോക്കുന്ന മാധവനും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.
“നിങ്ങൾ വരുന്നെന്നു ഇപ്പോൾ ശ്രീയേട്ടൻ വിളിച്ചു വെച്ചതേ ഉള്ളു.”
ഞങ്ങളെ കണ്ടതെയും ശ്രീലേഖ പറഞ്ഞു.