ഉച്ച മൂന്നുമണി കഴിഞ്ഞ് വീട്ടില്‍ നിന്നിറങ്ങി ഞാൻ നടന്നു.
“മോന്‍ എങ്ങോട്ടാ?” നടന്ന് ഗേറ്റ് എത്തിയതും വാതില്‍ക്കല്‍ നിന്നുകൊണ്ട് വല്യമ്മ വിളിച്ചു ചോദിച്ചു.
“സോഫിയ ആന്റിയെ കാണാന്‍.”
“നന്നായി. വേഗം ചെല്ല്.”
മൂളിയ ശേഷം ഞാൻ വേഗം നടന്നു. നാല് വീട് കഴിഞ്ഞ്, പകുതി തുറന്നിട്ടിരുന്ന ഗേയ്റ്റിലൂടെ നടന്ന് സോഫിയ ആന്റിയുടെ വീട്ട് മുറ്റത്ത് ചെന്നു നിന്നു. അവിടെ നിന്നുകൊണ്ട് വീടും പരിസരവും ഞാൻ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു. വീട്ട് വാതില്‍ അടഞ്ഞാണ് കിടന്നത്. എന്റെ നോട്ടം പതിയെ രണ്ടാം നിലയിലേക്ക് നീങ്ങി. ഡെയ്സിയും ഞാനും ഉപയോഗിച്ചിരുന്ന റൂമിന്റെ ജനാലയ്ക്കൽ കണ്ണുകൾ ഉടക്കി നിന്നു.
എന്റെ ഉള്ളില്‍ അടങ്ങി കിടന്നിരുന്ന ഒത്തിരി ഓര്‍മകള്‍ തല പൊക്കി തുടങ്ങിയതും വാതില്‍ തുറന്ന് സോഫിയ ആന്റിയും ഡാലിയയും ധൃതിപിടിച്ച് പുറത്തേക്ക് വന്നു.
“എന്താ അവിടെതന്നെ നിന്നു കളഞ്ഞത്?” ചോദിച്ചു കൊണ്ട് സോഫിയ ആന്റി ഇറങ്ങിവന്ന് എന്റെ കൈ പിടിച്ച് അകത്തേക്ക് നയിച്ചു. ഇപ്പൊ ആന്റിയുടെ മുഖത്ത് ദേഷ്യം ഇല്ലായിരുന്നു.
ഡാലിയേടെ കണ്ണുകള്‍ക്ക് തിളക്കം കൂടി. അവള്‍ പുഞ്ചിരിയോടെ തുറന്നു കിടന്ന വാതിൽ ചാരിയിട്ടിട്ട് വന്നു.
“നി ജോലി ചെയ്യുന്ന കമ്പനി എല്ലാ വര്‍ഷവും മൂന്ന് ദിവസത്തെ ലീവല്ലേ തരാറുള്ളത്? ഈ വര്‍ഷം പത്ത് ദിവസവും ലീവാണോ?” ഒരു കുഷൻ ചെയറിൽ ഇരുന്ന ശേഷം ഡാലിലയോട് ഞാൻ ചോദിച്ചു.
എന്റെ ചോദ്യം അവളെ വിഷമിപ്പിച്ച പോലെ ഡാലിയ അവളുടെ അമ്മയെ നോക്കി.
“ആ കമ്പനി അവള്‍ക്ക് ഇഷ്ട്ടപ്പെടുന്നില്ലെന്നും പറഞ്ഞ് അവള്‍ ജോലി ഉപേക്ഷിച്ചു. ജോലി കളഞ്ഞിട്ട് ഇന്നേക്ക് ആറ് ദിവസമായി.” ആന്റി പറഞ്ഞു.