“എന്താ.. വിച്ചു്.. ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ!?”
പെട്ടന്ന് രാധിക ചേച്ചിയുടെ ചോദ്യം കേട്ട് ഞാൻ ഒരു ഞെട്ടലോടെ സ്വഭോധത്തിലേക് വന്നു.
“എന്ത് കണ്ടുവെച്ചിട്ടുണ്ടൊന്നു?” എനിക്ക് അപ്പോഴും ഒരു സ്ഥലകാല ബോധം വന്നിടുണ്ടിരുന്നില്ല.
“കല്ല്യാണ കാര്യം പറഞ്ഞപ്പോഴേക്കും ചെക്കൻ ഈ ലോകതോന്നും അല്ല..!!” അതും പറഞ്ഞ് ചിരിച്ച് കൊണ്ട് കൊലയിൽ തിണ്ണയിൽ കയറി ഇരുന്നു.
“എല്ലാവരുടെയും ആഗ്രഹം അതാണെങ്കിൽ , ഒരു കല്ല്യാണം അങ്ങ് കഴിച്ചേക്കാം!!” ഞാൻ ഒരു അവശത്തിൽ അങ്ങ് തള്ളി.
എപ്പോൾ ശോഭേച്ചി ഉപദേശം എന്നോണം, “അധ്യം മോൻ പോയി പി എസ് സി പാസ്സ് ആവൂ…എന്നിട്ട് നോക്കാം കല്യാണം ഒക്കെ.”
അതികം നിന്ന് മെഴുകണ്ടന്നു കരുതി ഞാൻ അകത്തേക്ക് പോയി.
ടിവി ഓൺ ആക്കി സോഫയിൽ ഇരുന്നു, ഏഷ്യാനെറ്റ് മൂവീസിൽ പഞ്ചാബി ഹൗസ്!, കുറച്ച് ടൈം രമണൻ്റെയും ഗംഗാധരൻ്റെയും കോമഡി കണ്ടുറങ്ങിപ്പോയി.
പെട്ടന്ന് മൊബൈൽ റിങ് ചെയ്തപ്പോഴാണ് ഞാൻ എഴുന്നേറ്റത്, നോക്കിയപ്പോ മഹേഷ്, “എടാ വിനേതേ.. സുമേഷും ടീമും വായനശാലയിൽ വന്നിറ്റുണ്ട്”
“ഓ… കോംപ്രമൈസിനായിരിക്കും!”
“എടാ..നീ ഒന്ന് വേഗം ഇങ്ങോട്ട് വാ..”
“അവന്മാര് കൊറച്ച് സമയം അവിടെ ഇരിക്കട്ടെ..ഞാൻ പതുക്കെ വരാം”
“ഹം.. എളുപ്പം വരാൻ നോക്ക്”
“ഹും..!”
ഞാൻ പതുക്കെ എഴുന്നേറ്റ്.. ആകെ മൊത്തത്തിൽ ഒരു തണുപ്പ് ഫീൽ.. എന്നിട്ട് ബാത്ത്റൂമിൽ പോയി ഒന്ന് മുഗോക്കെ കഴുകി ഒന്ന് ഫ്രഷ് ആയി.. ബൈക്കിൻ്റെ ചാവിയെടുത് പുറത്തേക്ക് ഇറങ്ങി..
“അമ്മേ.. ഞാൻ ഒന്ന് ടൗണിൽ പോയിട്ട് വരാം..”
“നേരത്തെ ഇങ്ങു വന്നെക്കണം..”
“ഉവ്വ്..”