ഞാൻ : കണ്ടാൽ പറയില്ലല്ലോ, ഇങ്ങേര് ഇതെങ്ങനെ ഒപ്പിച്ചു
ചിരിച്ചു കൊണ്ട്
ഹേമ : അയ്യാളുടെ മൂന്നാമത്തെ ഭാര്യയാണ്
ഞാൻ : എടോ… കിളവാ താൻ ആള് കൊള്ളാലോ, അപ്പൊ ബാക്കിയുള്ളവരെക്കയോ
ഹേമ : ആവോ അറിയില്ല
ഞാൻ : ചോദിച്ചില്ലേ
ഹേമ : പിന്നെ ഇതൊക്കെയല്ലേ ഇപ്പൊ ചോദിക്കുന്നത്
ഞാൻ : ഹമ് എന്നാലും സമ്മതിക്കണം കിളവനെ, അവരുടെ പേര് എന്താ?
ഹേമ : ഭാഗ്യലക്ഷ്മി
ഞാൻ : കൊള്ളാല്ലോ പേര് ഭാഗ്യലക്ഷ്മി, കിട്ടിയാൽ ഭാഗ്യം…
ഹേമ : എന്താ..?
ഞാൻ : ഏയ് ഒന്നുല്ല
ആ സമയം കാർന്നോര് ഇടതു കൈ പതിയെ പൊക്കി എന്തൊക്കയോ കാണിച്ചു കൊണ്ട് സംസാരിക്കാൻ ശ്രെമിച്ചു, മുഖം കോച്ചി വലിഞ്ഞിരിക്കുന്നതിനാൽ പറയുന്നത് എന്താണെന്ന് ആർക്കും ഒന്നും മനസിലാവുന്നില്ലായിരുന്നു, അത് കണ്ട് ഭാഗ്യലക്ഷ്മി സിസ്റ്ററിനെ വിളിച്ചു, സിസ്റ്റർ വന്നു നോക്കി ബെഡിന് താഴെ തൂങ്ങി കിടക്കുന്ന യൂറിൻ കിറ്റ് ചെയ്ഞ്ച് ചെയ്യാൻ അവരോട് പറഞ്ഞു, ആ നേരം
അമ്മ : എന്നാ ഞങ്ങൾ ഇറങ്ങുവാണ് നാളെ കാണാട്ടോ
എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്ന്
അമ്മ : എന്നാ പോയാലോ ഹേമേ…
ചായ കുടിച്ചു തീർത്ത്
ഹേമ : ആ പോവാം ചേച്ചി
അമ്മ : മോനെ സിസ്റ്ററ് പറഞ്ഞു അച്ഛന് ഏഴ് മണിയാവുമ്പോ കഞ്ഞി കൊടുക്കണമെന്ന്, അത് കഴിഞ്ഞ് മരുന്ന് കൊടുക്കാനുള്ളതാ
ഞാൻ : ആ..
അച്ഛനോട് രാവിലെ വരാമെന്ന് പറഞ്ഞു കൊണ്ട് അമ്മ ഹേമയേയും കൂട്ടി വീട്ടിലേക്ക് ഇറങ്ങി, അവരുടെ കൂടെ താഴേക്ക് ചെന്ന് ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് പറഞ്ഞു വിട്ട് കാന്റീനിൽ ചെന്ന് ചായയും രണ്ട് കടിയും കഴിച്ച് മുകളിലെ വാർഡിലേക്ക് വരുമ്പോൾ ഭാഗ്യലക്ഷ്മി കെട്ടിയോന്റെ അടുത്ത് തന്നെ ഇരിപ്പുണ്ട്, അവരെ നോക്കി പുഞ്ചിരിച്ചു കാണിച്ച് അച്ഛൻ കിടക്കുന്ന ബെഡിന്റെ മറുവശത്തുള്ള ഒഴിഞ്ഞ ബെഡിൽ കയറി കിടന്ന് ഞാൻ മൊബൈലിൽ കുത്തിക്കൊണ്ടിരുന്നു, ഇടക്കിടക്ക് മൊബൈലിൽ നിന്ന് നോട്ടം മാറ്റി അവരെ ശ്രെദ്ധിച്ചെങ്കിലും ആരെയും മൈൻഡ് ചെയ്യാതെ പ്രതിമ പോലെ ആ കസേരയിൽ ഇരുന്ന് കെട്ടിയോനേയും നോക്കിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്, ഏഴ് മണിയോടെ കാന്റീനിൽ ചെന്ന് അച്ഛനുള്ള കഞ്ഞി വാങ്ങി കൊടുക്കും നേരം വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം എടുത്ത് കെട്ടിയോന് കൊടുക്കുന്നത് കണ്ട്, എന്തെങ്കിലും മിണ്ടണമെന്നു കരുതി