അവൻ അന്ധാളിച്ച് നോക്കി.
“നിന്റെ കൈയ്യിൽ പണം എല്ലാം തീർന്നെന്നു പറഞ്ഞില്ലേ ഇതിരിക്കട്ടെ.”
“വേണ്ട, ആവശ്യത്തിന് എന്റെ കൈയ്യിലുണ്ട്.”
“സാരമില്ല, എന്റെ വീതമായി ഇതു കൂടി ഇരിക്കട്ടെ.”
അവൾ തിരിച്ച് മേടിക്കാൻ സമ്മതിക്കാതെ പിന്നോട്ട് മാറി…
“ഗൗരി ഇത് മേടിക്ക് എനിക്ക് വേണ്ട”
“അത് നീ വച്ചോടാ”
സൈറൻ മുഴങ്ങി.
“ഗൗരി ഞാൻ പോകുകയാണ്, വിളിക്കണം.”
“വിളിക്കാം.”
“ബൈ..”
“ബൈ .. ദാ കയറ് വണ്ടി പോകുന്നു..” അവൾ പറഞ്ഞു.
അവൻ ഓടിവന്ന് കയറി..
വാതിൽക്കൽ നിന്ന് നോക്കുമ്പോൾ അവൾ അവനെ നോക്കി കൈ വീശി കാണിക്കുന്നതു കണ്ടു.
ഏതാനും നിമിഷങ്ങൾക്കകം ഇരുട്ടിൽ എല്ലാം മറഞ്ഞു.
എന്നന്നേക്കുമായി… പിന്നീടിതുവരെ ഗൗരിയെ കണ്ടിട്ടില്ല.
ഒരു തവണ ഫോൺ ചെയ്തു, പിന്നീട് ആ ഫോൺ നമ്പരിലും ആളില്ലാതായി.
എഴുത്തെഴുതി. ഒരു വിവരവുമില്ല. എന്നെന്നേക്കുമായി ഗൗരി മനസിൽ മാത്രം അവശേഷിക്കുന്നു. ശ്യാം ജീവിച്ചിരിക്കുന്നിടത്തോളം കാലം ; ഒരു തേങ്ങലായി.
ഗൗരിയുടെ കഥ അവസാനിക്കുന്നു. ഇനിയും ശ്യാമിന്റെ കഥകൾ തുടരുന്നതാണ്.
വാൽക്കഷ്ണം: പലഭാഗങ്ങളും മാറ്റി എഴുതേണ്ടിവരുന്നത് യഥാർത്ഥ സംഭവങ്ങൾ ആയതിനാൽ ഇന്ന് 40 വയസ് പ്രായമുള്ള ചിലർക്കെങ്കിലും ഏതാണ് നാട്, ആരാണ് ആളുകൾ എന്ന് മനസിലാക്കും എന്നതിനാലാണ്. ഈ കമ്പികഥകളിൽ ചേർച്ച കുറവ് വരുന്ന ഭാഗങ്ങൾ അതാണെന്ന് കരുതിയാൽ മതി. ഗൗരി എന്ന പേരു പോലും എഴുതി വന്നപ്പോൾ ഒരിടത്ത് യഥാർത്ഥ പേരു വന്നു പോയി!! അപകടകരം എന്ന് തോന്നിയതിനാൽ നിരവധി തവണ വായിച്ചതിനുശേഷമാണ് പ്രസിദ്ധീകരിക്കുന്നത്. ഗൗരി ഇന്ന് വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു എന്ന് കരുതുന്നു.