ശ്യാം ഇടയ്ക്ക് കയറി ചോദിച്ചു
“ഗൗരിയോടും അങ്ങിനാണോ?”
“ഹും, എന്റെ അടുത്തു വന്നാൽ ഞാൻ അടിച്ച് ഓടിക്കും.”
ശ്യാം ശ്രദ്ധിച്ചു; നേരുതന്നെ!! ഗൗരി ഒരു ശക്തയായ യുവതിയാണ്, ഏതാണ്ട് 23 നും 26 നും ഇടയിൽ പ്രായം പറയും. (പിന്നീടറിഞ്ഞു 27 വയസായിരുന്നു പ്രായം).
ശ്യാമിന്റെ ചെവിയോളം പൊക്കം വരും. എത്ര വേണമോ അത്ര ശരീരം, ദൃഡമാണ്. അത് ചലനങ്ങളിൽ നിന്നും അറിയാം. വെറും പൂപോലുള്ള പെണ്ണല്ല ഗൗരി. ഇരു നിറം. മുഖം അത്ര സൗന്ദര്യം വഴിഞ്ഞൊഴുകുന്നതൊന്നുമല്ല.
ഗൗരിയെ വർണ്ണിക്കാൻ എളുപ്പമാണ്; ‘കരിയിലക്കാറ്റ് പോലെ’ എന്ന സിനിമയിലെ കാർത്തികയുടെ അമ്മയായി അഭിനയിച്ച നടിയുടെ ചെറുപ്പകാലം (ശ്രീ പ്രിയ എന്നാണ് ആ നടിയുടെ പേര്). അല്ലെങ്കിൽ നമ്മുടെ പുലിമുരുകനിലെ ലാലേട്ടന്റെ ഭാര്യയായ നടിയുടെ രീതികളും മുഖവും. അതായിരുന്നു ഗൗരി, പക്ഷേ അവരിലും ഉയരം കുറവാണ്.
താരതമ്യത്തിന് പറഞ്ഞെങ്കിലും അവരുടെ സൗന്ദര്യം ഒന്നും ഗൗരിക്കില്ലായിരുന്നു. അവരേക്കാൾ തന്റേടം കൂടുതലും.
ഉയർന്ന കുജങ്ങളും വിടർന്ന നിതംബവും, നടക്കുന്നത് കോഴിപ്പൂവന്റെ പോലെ തലയെടുപ്പിൽ. ഇതൊന്നും പോരാഞ്ഞ് സ്വരം ഒരുതരം ആണുങ്ങളുടെ പോലെ. ഒട്ടും സ്‌ത്രൈണതയില്ല ആ സ്വരത്തിന്.
ശ്യാം ഒരുതരം ഭയഭക്തി ബഹുമാനങ്ങളോടെയാണ് ഗൗരിയോട് ഇടപെട്ടിരുന്നത്.
അടുത്ത ദിവസം ആയപ്പോഴേയ്ക്കും അവർ നല്ല സുഹൃത്തുക്കളായി. കെട്ടിടം പൊളിക്കാൻ രണ്ട് പ്രായമായ കൽപ്പണിക്കാരാണ് ഉള്ളത്. അവർ കമ്പികൊണ്ട് ഒരു കുത്ത് കുത്തി, തലയിൽ കെട്ട് അഴിച്ച് മുഖം തുടയ്ക്കും; പിന്നെ ഒരു ബീഡി വലിക്കും. ഇവരുടെ മുറികളിലെ വാട്ടർ ടാങ്കും മറ്റും അഴിക്കണമെങ്കിൽ അവരുടെ പണി കഴിയണം.
ശ്യാം ഒരു അലമാരയുടെ വിജാഗിരി അഴിച്ചപ്പോൾ സ്‌ക്രൂഡ്രൈവർ കൊണ്ട് കൈ മുറിഞ്ഞു. ഗൗരി താഴെ മെഡിക്കൽ ഷോപ്പിൽ ചെന്ന് ഗോസും മറ്റും മേടിച്ചു കൊണ്ടുവന്ന് കൈ കെട്ടികൊടുത്തു.
അത്രക്കൊന്നും പറ്റിയിട്ടില്ല, പിന്നെ ഒരു പെണ്ണ് കെട്ടുന്നതല്ലേ എന്നു കരുതി ശ്യാം അതിന്റെ രസത്തിൽ ഇരുന്നു കൊടുത്തു.
കൈ കെട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഗൗരിയുടെ ശരീരം ചെറുതായി ശ്യാമിന്റെ ശരീരത്തിൽ സ്പർശിച്ചുകൊണ്ടിരുന്നു.
ആദ്യം ശ്യാം കരുതി, അവിചാരിതമായി ആയിരിക്കാം എന്ന്; പക്ഷേ ഒരു മനുഷ്യന് ഒരു അദൃശ്യ ബൗണ്ടറി ഉണ്ടല്ലോ – അതിനുള്ളിലേയ്ക്ക് അറിഞ്ഞുകൊണ്ട് സംഭവിക്കുന്ന കടന്നു കയറ്റം പെട്ടെന്ന് മനസിലാക്കാം. ഇവിടെയും അത് ശ്യാമിന് തോന്നി.