അപ്പോഴാണ് ഞങ്ങളെ കാണാതെത് കൊണ്ട് അമ്മ എന്റെ ഫോണിലേക്കു വിളിച്ചത്. ഞാൻ എഴുന്നേറ്റു ശ്രീ യും കവിതയും ദിവ്യ അടുക്കളയിലേക് പത്രങ്ങൾ കഴുകാൻ പോയി. ഞാൻ പുറത്തേക് ഇറങ്ങി കാറിന്റെ അടുത്ത് പോയിരുന്നു അമ്മയോട് സംസാരിച്ചു. ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ എന്ന്. പിന്നെ അമ്മ ചോദിച്ചു അവിടെ സ്റ്റേ ചെയ്യുവാനോ അതൊ ഇങ്ങോട്ട് വരുവാണോ എന്ന്. ഞാൻ ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.
അകത്തേക്കു കയറി കിച്ചണിന്റെ അടുത്ത് എത്തിയപ്പോൾ അവിടെ എന്നെ കുറിച്ച് സംസാരിക്കുന്നത് ആണ് കെട്ടേ ദിവ്യയും ശ്രീ യും ആയി.
അവനെ എനിക്ക് അറിയാം നല്ല മനസ്സ് ആണെന്നും നിനിക് അവനെ കിട്ടിയത് നിന്റെ ഭാഗ്യം ആണെടി എന്ന് ദിവ്യ ശ്രീ യോട് പറയുകയിരുന്നു. എന്റെ തല വിധി ആയി പോയി മോളെ നിന്റെ ചേട്ടനെ കെട്ടിയത്. ആദ്യം ഒക്കെ നല്ല രീതിയിൽ പോയതാ പക്ഷേ സ്വന്തകരും കൂട്ടുകാരും എല്ലാകൂടി അവിനെ നശിപ്പിച്ചു. പിന്നെ നിന്നെ ഇറക്കി ഓടിച്ചതിലും അവന് സ്വത്തു കിട്ടാൻ വേണ്ടി ആയിരുന്നു തിന്നു കുടിചു തീർക്കാൻ. പക്ഷേ അച്ഛൻ മരിച്ചു നീയും പോയതോടെ അവന്റെ തീരുമാനം ആയിരുന്നു നിന്റെ അനിയത്തിക്ക് ഉള്ളതും അമ്മയുടെ കൈയിൽ നിന്ന് എല്ലാം ഒപ്പും വാങ്ങി താറാവ്ട് സ്വത്തു എല്ലാം നശിപ്പിച്ചു. അവസാനം എന്നെയും…
എന്ന് പറഞ്ഞു ദിവ്യ കരയാൻ തുടങ്ങിയപ്പോൾ ശ്രീ ചേച്ചി കരയല്ലേ കവിത വരുന്നുണ്ട്. അപ്പൊ എനിക്ക് മനസിൽ ആയി കവിത ടോയ്‌ലെറ്റിൽ പോയത് ആണ് എന്ന് അവിടെ പുറമേ ആയിരുന്നു ടോയ്ലറ്റ്.
പിന്നെ അവർ ആ സബ്ജെക്ട് മാറ്റി അമ്മയുടെ ചികിത്സ കാര്യം ആക്കി.കവിതയും വന്നു അവരുടെ സംസാരത്തിലേക് കയറിയപ്പോൾ ഞാനും കിച്ചനിലെക് വന്നു.
ഞാൻ :ശ്രീ…
ശ്രീ :എന്താ ഏട്ടാ.
ഞാൻ :ഇന്ന് നീ ഇവിടെ സ്റ്റേ ചെയ്തോ. ഞാൻ വീട്ടിലേക്ക് പോകുവാ അമ്മ ഒറ്റക്ക് ഉള്ള്.
ശ്രീക് കാര്യം മനസിൽ ആയി ഞാനും കൂടി ഇവിടെ നിന്നാൽ കിടക്കാൻ സ്പേസ് ഉണ്ടാവില്ല എന്ന്. ആകെ പാടെ നാല് മുറിയെ ഉള്ള് ഒന്നിൽ അവളുടെ അമ്മയും മറ്റേതിൽ ഇവർ എല്ലാവരും പിന്നെ കിച്ചനും ചെറിയ ഒരു ഹളും.