“ഉം, ഇനിഫ്രീയാ ഞാൻ”
“എന്റെ അച്ഛനും അമ്മയും എന്തിനാ അങ്ങോട്ട് വരുന്നേ അറിയാമോ”
“എന്റെ അച്ഛനേം അമ്മേം കാണാൻ”
“അല്ല”
“ഇയാളുടെ ജാതകം വാങ്ങിക്കാനാ”
“എന്തിനു”
“ജാതകം എന്തിനാ വാങ്ങുന്നേ ആർദ്രക്കുട്ടി”
“എനിക്കറിയാം….”
“ഉം”
“ഉം”
“സമ്മതമാണോ”
“എന്തിനാ ജിത്തുവേട്ടാ”
“ഞാൻ പോണു, പിന്നെ വിളിക്കാം”
“ശോ.. ഞാൻ വെറുതെ പറഞ്ഞതല്ലേ”
“ഉം”
“ശരി പറ സമ്മതമാണോ”
“ഇഷ്ടാണ് എനിക്ക്”
“ആർദ്രകുട്ടി”
“എന്താ ഏട്ടാ”
“ഞാൻ ഒത്തിരി പേടിച്ചിട്ടാ ആർദ്രയെ വിളിച്ചേ.”
“എന്തിനാ ഏട്ടാ”
“ആർദ്രയ്ക്ക് കോളേജിൽ അഫയർ അങ്ങനെ എന്തെലും”
“ഇല്ല എന്ന ഞാൻ പറയില്ല, അതൊരു പക്ഷേ നുണ പറയൽ ആവും, ഉണ്ടായിരുന്നു എന്ന് വേണേൽ പറയാം.”
“ആർദ്രക്കുട്ടി ചോ സ്വീറ്”
“അത്ര ഹാപ്പിയായോ”
“ഉം”
“ഏട്ടന് അഫയർ ഉണ്ടോ, ചുള്ളനല്ലേ ഉണ്ടാവുല്ലോ”
“ഉണ്ടാരുന്നു ഒന്ന് രണ്ടെണ്ണം, പിന്നെ ഇപ്പൊ ഞാൻ സിംഗിൾ ആണ് കേട്ടോ..”