പുറത്തിറങ്ങി. അവർ രണ്ട് പേരും പൂർണ വിശ്വാസത്തോടെ ആ മുറ്റത്തു നിന്ന്. അപ്പോൾ മറ്റൊരു വൃദ്ധൻ അവർക്കരികിലേക്ക് വന്നു അവരെ ഊണിനായി ക്ഷണിച്ചു. ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും വൃദ്ധൻ പറഞ്ഞു. “ കുട്ടികളെ, തിരുമേനി പറഞ്ഞയച്ചതാണ്. ധിക്കരിക്കണ്ട. ഊണിനു ശേഷം അദ്ദേഹത്തെ കാണുകയും ആവാം”. തിരുമേനി പറഞ്ഞതാണെന്ന് കേട്ടതോടെ മിണ്ടാതെ അദ്ദേഹത്തിനൊപ്പം നടന്നു. വിശാലമായ ഇടനാഴിയും കടന്നു ഊട്ടു പുരയിലെത്തി. അതിനിടയിൽ തിരുമേനിയുടെ
എണ്ണം പറഞ്ഞ അത്ഭുത സിദ്ദികളെപ്പറ്റി അദ്ദേഹം വാ തോരാതെ സംസാരിച്ചിരുന്നു. അവർ ഊട്ടുപുരയിലെത്തി. അവിടെ ഉണ്ടായിരുന്ന അമ്പത്തോടടുത്ത പ്രായമുള്ള സ്ത്രീ അവർക്ക് ഭക്ഷണം വിളമ്പി കൊടുത്തു. വെറും തറയിലിരുന്നു ഇലയിൽ വിളമ്പിയ ഊണ് അവർ സ്വതോടെ കഴിച്ചു. അപ്പോഴേക്കും മുൻപ് വന്ന വൃദ്ധൻ അവർക്കരികിലേക്കു വന്നു. “ തിരുമേനി വിളിക്കുന്നു”. അവർ വേഗം തന്നെ കൈ കഴുകി അദ്ദേശത്തിനു മുറിയിലെത്തി. അനുവാദത്തോടെ കസേരകളിൽ ഇരുന്നു. “ നോം വിശദമായി തന്നെ നിങ്ങളുടെ കാര്യങ്ങൾ കണ്ടെത്തി. ദോഷം ഉണ്ട്. ഇത് തുടർന്ന് പോയാൽ ഇതിലേറെ പ്രശ്നങ്ങൾ ഉണ്ടാവുകയും ആവാം.” ഞെട്ടലോടെ ശ്രുതി ചോദിച്ചു” പരിഹാരം എന്തെങ്കിലും ഉണ്ടോ സ്വാമി”. “പരിഹാരം ഉണ്ട്, എന്നാൽ അത് ഇത്തിരി ബുദ്ദിമുട്ടാവും ചെയ്യാൻ”. “എന്ത് വേണേൽ ചെയ്യാം സ്വാമി”. ശ്രുതി പറഞ്ഞു. “ഇയാൾക്കോ ?” അദ്ദേഹം ചോദ്യ ഭാവത്തിൽ സുമിത്തിനെ നോക്കി. “ ചെയ്യാം” സുമിത് മറുപടി പറഞ്ഞു. “ കേൾക്കുമ്പോൾ നിങ്ങൾ ഞെട്ടരുത്, പക്ഷെ ഇത് ചെയ്താൽ ദോഷങ്ങൾ മാറുകയും ചെയ്യും ഒപ്പം കൂടുതൽ ഐശ്വര്യങ്ങളും നിങ്ങളെ തേടി എത്തും”. “ സ്വാമി പറഞ്ഞോളൂ.
ഞങ്ങളാൽ ആവുന്നതാണേൽ ഞങ്ങൾ ചെയ്യാം” സുമിത് പ്രതീക്ഷയോടെ മറുപടി നൽകി. “രണ്ട കാര്യങ്ങൾ ആണ് ഉള്ളത്. ഒന്ന് ഇതിനു വരുന്ന ചെലവ് അത് ഏകദേശം രണ്ട് ലക്ഷത്തോളം വരും”. “അത് കുഴപ്പമില്ല സ്വാമി”. സുമിത് മറുപടി നൽകി. “ ഈ പൂജയുടെ പേര് ഭോഗ പൂജ എന്നാണ്”. ശ്രുതിയും സുമിത്തും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി. “മനസ്സിലായില്ല സ്വാമി”. ശ്രുതി ആണ് ചോദ്യം ഉന്നയിച്ചത്. “ സംശയിക്കണ്ട, കുട്ടി പൂജയിൽ പങ്കെടുക്കുന്ന പൂജാരികളോടൊപ്പം ലൈംഗീക ബന്ധത്തിൽ ഏർപ്പെടേണ്ടി വരും”. ഞെട്ടലോടെ ശ്രുതി അത് കേട്ട്. സുമിത്തിനു ദേഷ്യം ഇരച്ചു കയറി. അദ്ദേഹത്തെ അടിക്കുവാനായി എഴുന്നേറ്റു. അദ്ദേഹത്തിന്റെ മുഖത്തെ ശാന്ത ഭാവവും തേജസ്സും അവനെക്കൊണ്ട് അത് ചെയ്യാൻ അശക്തനാക്കി. അവൻ തളർന്നു കസേരയിൽ ഇരുന്നു. “ കുട്ടികളെ, നിങ്ങളുടെ മനപ്രയാസം എനിക്ക് മനസ്സിലാകും. എന്നാൽ ഇതല്ലാതെ മറ്റു വഴികളില്ല”. വിറയലോടെ രണ്ടാളും ആ വാക്കുകൾ കേട്ടിരുന്നു. “മുലകുടി മാറാത്ത കുഞ്ഞുണ്ടാല്ലേ?” അദ്ദേഹം ശ്രുതിയോട് ചോദിച്ചു. അവൾ തലയാട്ടി. “അത്യുത്തമം. ഇപ്പോൾ ചെയ്താൽ ഫലം ഇരട്ടി ആകും. നിങ്ങൾ ആലോചിച്ചിട്ട് എന്നെ വിളിക്കുക, വിശദാംശങ്ങൾ ഞാൻ അപ്പോൾ പറയാം.” അദ്ദേഹം ഒരു പേപ്പറിൽ നമ്പർ എഴുതി കൊടുത്തു. അവർ യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി, അപ്പോഴേക്കും സമയം നാലു മണിയോടടുത്തിരുന്നു. അവർ കാര് ലക്ഷ്യമാക്കി നടന്നു.
(തുടരും)
നിങ്ങളുടെ ലൈകും കമന്റും ആണ് എഴുത്തുകാരന് പ്രോത്സാഹനം ആകുന്നത്. അഭിപ്രായങ്ങൾ അറിയിക്കുക