കുടുംബവിളക്ക് 2
Kudumbavilakku Part 2 | Author : Aarathi | Previous Part
പിറ്റെന്ന് തന്നെ രചന നാട്ടിലെ കൂട്ടുകാരി മീരയെ വിളിച്ചു ഉണ്ടായ കാര്യങ്ങൾ പറഞ്ഞു.
“എടീ രചനേ.. നിനക്ക് അറിയാത്തത് കൊണ്ടാണ്. ഉള്ള കാര്യം പറയാമല്ലോ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുന്നത്. ഭാഗ്യം തന്നെ ആണ്. ഇതൊക്കെ ആർക്കാണ് ഇഷ്ടമല്ലാത്തത്? പോരെങ്കിൽ സെയ്ഫും ആണല്ലോ.. എങ്ങനെയെങ്കിലും സുധീറിനെക്കൊണ്ട് സമ്മതിപ്പിക്ക്.
“ഒന്ന് പോയേ.. ഇത്തിരി ആശ്വാസത്തിന് വേണ്ടിയാ നിന്നെ വിളിച്ചത്. നിന്റെ ഒരു കാര്യം.”
“ഇതൊക്കെ എല്ലാവരും ചെയ്യുന്നത് അല്ലേ? എന്റെ ചേച്ചീടെ മോള് അമേരിക്കയിൽ പോയി ഇതുപോലെ ധാരാളം കാശ് ഉണ്ടാക്കിയിട്ടുണ്ട്. ചേട്ടൻ ആദ്യം എതിർത്തെങ്കിലും പിന്നെ സമ്മതിച്ചു. അടുത്ത മാസം അവളുടെ കല്യാണം ആണ്. നീയൊന്ന് മനസ്സ് വച്ചാൽ നിങ്ങൾക്ക് സുഖമായി ജീവിക്കാം.”
“പിന്നേ.. സുധീറേട്ടൻ അത് കേട്ടതോടെ ദേഷ്യപ്പെട്ടു അവിടുന്ന് ഇറങ്ങി. ഇതൊക്കെ ആശിക്കാൻ കൊള്ളാം, പക്ഷെ നമുക്കൊന്നും സാധിക്കില്ല.”
“നീ വിഷമിക്കണ്ട, എല്ലാം ശരിയാകും ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം.. നീ രക്ഷപ്പെട്ടാൽ അത് എന്റേയും ഭാഗ്യാ…”
“ഉം ശരി, ഞാൻ പിന്നെ വിളിക്കാം” അവൾ ഫോൺ വച്ചു.
പിറ്റേന്ന് വല്ലാത്ത ടെൻഷനോടെയാണ് സുധീർ ഓഫീസിൽനിന്ന് വന്നത്.
“ശ്ശോ കഴിഞ്ഞയാഴ്ച തന്റെ ടീം കംപ്ലീറ്റ് ചെയ്ത വർക്ക് പിന്നെയും കറക്ഷൻ വന്നിരിക്കുന്നു. എല്ലാവർക്കും നാളെയും ഓവർടൈം വർക്ക് കൊടുക്കേണ്ടിവരും. മാനേജ്മെന്റിന്റെ തെറി ഞാൻ കേൾക്കണം. എനിക്ക് വയ്യ ഈ ജോലി.”
രചനയ്ക്ക് ഇത് കേട്ട് വിഷമം ആയി. മിക്കവാറും ഇങ്ങനെത്തന്നെയാണ്. ഏത് കമ്പനിയായാലും വർക്ക് ടെൻഷൻ ഒക്കെ ഉണ്ടാകും. എന്നറിയാം പക്ഷെ മനുഷ്യനായാൽ സഹിക്കുന്നതിന് ഒരു പരിധിയില്ലേ? എത്രയും പെട്ടെന്ന് തനിക്ക് ഒരു ജോലി കണ്ടെത്തണം. അപ്പോൾ സുധീറിന്റെ ടെൻഷൻ അല്പം കുറഞ്ഞാലോ.. ഈ അവസ്ഥയിൽ വീട്ടിൽനിന്ന് പോയിവരാൻ ബുദ്ധിമുട്ടാണ്. വീട്ടിൽത്തന്നെ നിന്ന് ചെയ്യാൻ പറ്റിയ ജോലികൾ ഉണ്ടാകും. രചന ചിന്തിച്ചു.
“നാളെ ഞാൻ ഓഫീസിൽ പോകുന്നില്ല. എന്ത് വേണമെങ്കിലും വരട്ടെ. ആകെ ടെൻഷൻ ആണ് ഓഫീസിൽ, എനിക്കിത്തിരി സ്വൈര്യം വേണം.”
പിറ്റേന്ന് സുധീർ ഓഫീസിൽ പോയില്ല. ഓഫീസിൽ നിന്ന് കുറെ ഫോൺ വന്നു, എന്തൊക്കെയോ പറഞ്ഞു അയാൾ ഫോൺ വച്ചു.
രചന കാപ്പി കൊണ്ടുവന്നു. സുധീർ അതും വാങ്ങി ബാൽക്കണിയിൽ പോയി പുറത്തേയ്ക്ക് നോക്കി നിന്നു. അപ്പോഴാണ് കോളിംഗ്ബെൽ അടിച്ചത്.
അത് ഷമീനയും കുടെ ആ ബിൽഡിങ്ങിൽ തന്നെയുള്ള ചില താമസക്കാരും ആയിരുന്നു. അവരെ കണ്ടപ്പോൾ സുധീർ വല്ലാതായി. രചനയും ഒന്ന് പകച്ചു.
“നമ്മുടെ ഫ്ളാറ്റിലെ എല്ലാവരും ചേർന്ന് ഓണാഘോഷം നടത്താൻ