ഷർട്ടിന്റെ രണ്ടു ബട്ടൺ ഒക്കെ അഴിച്ചിട്ടു കാൽ കവച്ചു അതിന്റെ കുറിച്ച് ചിന്തിച്ചുകൊണ്ടായി പിന്നീട് യാത്ര. കടകളോ വീടോ പോലും ഇല്ലാത്ത കൃഷിസ്ഥലങ്ങൾ പരന്നു കിടക്കുന്ന ഒരിടത്തെത്തിയപ്പോൾ എനിക്ക് ഇറങ്ങേണ്ട സ്ഥലമായി എന്ന് കണ്ടക്ടർ ആംഗ്യം കാണിച്ചു. വെളിയിൽ എന്നെ കാത്തു ഫാമിലെ ഒരു ജോലിക്കാരൻ ബൈക്കിൽ നിൽപ്പുണ്ടായിരുന്നു. കാക്കി ഷർട്ടും കാക്കി പാന്റ്സുമായിരുന്നു വേഷം. എന്നെ കണ്ടതും അയാൾ കൈകാട്ടി വണ്ടിയുടെ പുറകിൽ കയറാൻ ആവശ്യപ്പെട്ടു.
ഇടതൂർന്ന മുടിയും കട്ടി മീശയും ഒക്കെയുള്ള ഒരു 55 വയസു പ്രായം തോന്നിക്കുന്ന തടിച്ചു കുറുകിയ ഒരാൾ. ആ പരുക്കൻ മുഖഭാവവും പെരുമാറ്റവും എനിക്ക് ഒട്ടും പിടിച്ചില്ല. എന്തോ ആകട്ടെ എന്ന് കരുതി ബൈക്കിന്റെ പുറകിൽ ഞാൻ കയറി ഇരുന്നു. കൃഷിയിടങ്ങളുടെ ഇടയിലൂടെ ബൈക്ക് മുന്നോട്ട് പോയി.
റോഡ് പൊട്ടിപൊളിഞ്ഞതായിരുന്നു. ദൂരെ മലകൾ, നിറയെ കൃഷിസ്ഥലം, ഒരു ചെറിയ റൂം, അടുത്ത് ഒരു ട്രാക്ടർ കിടപ്പുണ്ട്, പിന്നെ ഒരു ട്യൂബ് വെൽ, വാട്ടർ ടാങ്ക്, പാടത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ.
“ഫാമിലെ കാര്യങ്ങൾ നോക്കാൻ നീ ഇവിടെ വരണം, മുതലാളിയുടെ വീട് കുറച്ചു അപ്പുറത്താണ്, നിന്നെ അങ്ങോട്ട് കൊണ്ട് ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്.”
തികച്ചും ഗ്രാമീണ സംസാര ശൈലിയിൽ അയാൾ പറഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞ ആ റോഡിലൂടെയുള്ള തെറിച്ചു തിരിച്ചുള്ള ബൈക്ക് യാത്ര അവസാനിച്ചത് ഒരു പഴയ മാളികയുടെ മുന്നിലാണ്. തികച്ചും ട്രഡീഷണൽ ശൈലിയിൽ നിർമിച്ചിട്ടുള്ള ധാരാളം നിറങ്ങൾ പൂശിയ കൊത്തു പണികളുള്ള തൂണുകളോട് കൂടിയ വലിയ ഒരു വീട്. എന്നെ കാത്തു വരാന്തയിൽ തന്നെ മുതലാളി നിൽപ്പുണ്ടായിരുന്നു.