“എടാ, നീ നടയടി എന്ന് കേട്ടിട്ടുണ്ടോ?”
ഒന്നും പറയാതെ നിർന്നിമേഷനായി ഞാൻ അയാളെ നോക്കി, ആ വായിൽ നിന്നും വരുന്ന ചുരുട്ടിന്റെ ചെറിയ ഗന്ധം എന്റെ സിരകളെ മത്തു പിടിപ്പിച്ചു.
“ചോദ്യത്തിന് ഉത്തരം പറയെടാ, മുതലാളി ചോദിച്ചത് നീ കേട്ടില്ലേ?”
പിന്നിൽ നിന്നും മുരുഗേശന്റെ പരുപരുത്ത സ്വരം
“കേട്ടിട്ടുണ്ട്”
വിക്കി വിക്കി ഞാൻ പറഞ്ഞു
“അത് എന്താണെന്നു പറയെടാ”
“സർ, അത്… അത് ഈ ജയിലിൽ ഒക്കെ ജയിൽപുള്ളികളെ ആദ്യമായി കൊണ്ട് പോകുമ്പോൾ…”
“കൊണ്ട് പോകുമ്പോൾ.?”
“പോലീസുകാർ അവരെ നടയടി കൊടുത്തിട്ടാണ് കയറ്റുന്നത്.”
“കറക്റ്റ്, നീ നാട്ടിൽ കുറെ വേലത്തരങ്ങൾ കാണിച്ചിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. അതിനു ഒരു ചെറിയ ഡോസ് ചൂരൽ അടി തന്നിട്ട് നമുക്ക് ബാക്കി കാര്യങ്ങൾ തുടങ്ങാം”
എത്രയോ കാതം ദൂരെ നിന്ന് വരുന്നപോലെ ഞാൻ ആ ശബ്ദം കേട്ടു, ചന്തി വിറക്കാൻ തുടങ്ങി. അടി എന്തായാലും കിട്ടും. അത് ഞാൻ അർഹിക്കുന്നത് തന്നെയാണ്. ഞാൻ പഴയതുപോലെ കൊച്ചു പയ്യൻ ഒന്നുമല്ല, ആണുങ്ങളെ പോലെ നിന്ന് അടി വാങ്ങിച്ചു എന്റെ ധൈര്യം സഹന ശക്തി എന്നിവയൊക്കെ തെളിയിക്കണം. ഞാൻ എന്റെ മനസിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“പറഞ്ഞത് കേട്ടോടാ?”
മുതലാളിയുടെ ചോദ്യം
“കേട്ടു സർ, പക്ഷെ…”
“ഉം… എന്താ…?”
“സർ ഞാൻ ഇനി ഒരിക്കലും സ്ത്രീകളോട് മോശമായി പെരുമാറില്ല. ഞാൻ നന്നായി ജോലി ചെയ്‌തോളാം, റൂൾസ് എല്ലാം അനുസരിക്കാം”
“നീ ഇനി ഒരു പെണ്ണിനേയും മോശമായി ഒന്ന് നോക്കുകപോലും ഇല്ല. നീ നന്നായി ജോലി ചെയ്യും, ഇവിടുത്തെ എല്ലാ റൂൾസും നീ അനുസരിക്കുകയും ചെയ്യും. ഇല്ലെങ്കിൽ നിന്നെ അനുസരിപ്പിക്കാൻ എനിക്കറിയാം. പക്ഷെ ചെയിത തെറ്റിന് ശിക്ഷ കിട്ടണം. വീണ്ടും തെറ്റ് ചെയ്യാൻ പോകുമ്പോൾ ആ വേദന ഓർക്കണം. മനസിലായോടാ.?”