“എനിക്ക് ആഷി മോൾ പറയുന്നത് ഒക്കെ വിശ്വസിക്കണം എന്നുണ്ട്, പക്ഷെ…” പദ്മിനി പറഞ്ഞു.
“റാഷിക പറഞ്ഞത് ശെരിയാ. ആഷികയുമായി ഇനി ഒരു പ്രെശ്നം വേണ്ട എന്ന് കരുതോ നമ്മൾ ഒന്നും പറയാതെ ഇരുന്ന, എനിക്ക് എന്റെ രണ്ട് മക്കളെയും നഷ്ടപ്പെടും”
അവരുടെ അമ്മക്ക് ഹൃതിക്കിന് അറിയുന്നത് റാഷികയുടെ കൂട്ടുകാരൻ ആയിട്ടായിരുന്നു, ആ ഒരു കേട്ടറിവുമായി അച്ഛനും. പിന്നീട് അങ്ങോട്ട് ഉള്ള സംസാരത്തിലും ആഷികയുടെ ഭാഗം ആരും തന്നെ വിശ്വസിച്ചില്ല, അവൾ റാഷികയെ പറ്റിക്കുക ആയിരുന്നു എന്ന് തന്നെ എല്ലാവരും കരുതി, പക്ഷെ അതൊന്നും പുറത്ത് കാണിച്ചില്ല. എല്ലാവരും ഉള്ള് കൊണ്ട് ആഷികക്ക് നേരെ തിരിഞ്ഞെങ്കിലും, വീണ്ടും പഴയത് പോലെ ആകാതിരിക്കാൻ മാത്രം ആരും ആരുടേയും ഭാഗം പിടിക്കാതെ ഇരുന്നു.
(ഹൃതിക്…)
ഹൃതിക് ഇപ്പൊ അവളെ കണ്ടിട്ട് ആഴ്ചകൾ ആയി. മെസ്സേജ് അയക്കലും ഫോൺ വിളികളിലേക്കും മാത്രമായി എല്ലാം ഒതുങ്ങി. ആഷിക ഹൃതിക്കിന് വിളിച്ച് വിതുമ്പി കൊണ്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു, നിസഹായനായി അവൻ എല്ലാം കേട്ട് അവിടെ ഇരുന്നു. അവളെ ഒന്ന് ആശ്വസിപ്പിക്കാനായി തിരിച്ച് എന്ത് പറയണം എന്നുപോലും അറിയാതെ എല്ലാം കേട്ടിരുന്നു.
“ഒന്നും ഇല്ലടി. പെട്ടന് എല്ലാം കേട്ടപ്പോ ഉള്ള ദേഷ്യം ആയിരിക്കും അല്ലാതെ വേറെ ഒന്നും ഉണ്ടാവില്ല… നീ വെറുതെ ഇരുന്ന് ഇങ്ങനെ കരയല്ലേ, ഞാൻ ദേ അച്ഛനെ കൂട്ടാൻ വേണ്ടി വന്നതാ, അത് കഴിഞ്ഞിട്ട് വിളിക്കാം നിന്നെ ഞാൻ” എന്നും പറഞ്ഞ് ഹൃതിക് ഫോൺ വെച്ചു.
ഹൃതികും അവന്റെ ചേട്ടനും അമ്മയും കൂടി എയർപോർട്ടിൽ വന്നതായിരുന്നു, എല്ലാ 7-8 മാസം കൂടുമ്പോഴും സ്ഥിരം കൂട്ടാൻ വരുന്നത് പോലെ അല്ല ഇപ്രാവശ്യത്തെ കാര്യം, അവൻ മുന്നേ പറഞ്ഞത് പോലെ അച്ഛൻ ദുബൈയിലെ ജോലി എല്ലാം നിർത്തി നാട്ടിലേക്ക് തിരിച്ചു വന്നു. തന്റെ രണ്ടാണ്മക്കളും എല്ലാം നോക്കാൻ മാത്രം കേൾപന്മാർ ആയി എന്ന് അയാൾക്ക് മനസ്സിലായി. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം നാട്ടിൽ തന്നെ.