നഗരത്തിന്റെ തിരക്കേറിയ ഇടവഴിയിൽ സ്ഥിതി ചെയുന്ന ഒരു പഴയ കെട്ടിടം ആയിരുന്നു ആ രജിസ്റ്റർ ഓഫീസ്. ഒരു ക്രീം പെയിന്റ് അടിച്ച പൊളിഞ്ഞ നിൽക്കുന്ന നിറയെ വിളലുകൾ ഉള്ള ചുമരുക്കൾ, പൊടിപിടിച്ച ചിത്രങ്ങളും അതിന്റെ മേൽ തൂക്കിയിട്ടിട്ടുണ്ട്. വലിയ വളഞ്ഞ ജനാലയിലൂടെ പ്രഭാത സൂര്യപ്രകാശം ഒഴുകി വരുന്നത് ആ വല്യ ആൽമരം തടഞ്ഞു.
മുറിയിലേക്ക് കേറിയതും ആഷികക്ക് വല്ലാത്ത ഒരു പേടി തോന്നി തുടങ്ങി, കാഴ്ചകൾ ചെറുതായി മങ്ങാനും തുടങ്ങി. അവളുടെ കണ്ണുകളിൽ ഫയൽന്റെ ചറ്റയുടെ മഞ്ഞ നിറം തുളച്ചു കയറി. പഴകിയ മരമേശയും മഷിയുടെയും കടലാസിന്റെയും ഗന്ധം അവൾ നന്നായി അറിഞ്ഞ് തുടങ്ങി. അവൾ പെട്ടന് ഹൃതികിന്ടെ കൈ മടക്കിൽ കേറി പിടിച്ചു.
“എടാ എനിക്ക് വല്ലാതെ പേടി ആവുന്നു, ഇതൊന്നും വേണ്ടായിരുന്നു എന്ന് തോന്നുവാ” ആഷിക അവന്റെ കാതിൽ മെല്ലെ പറഞ്ഞു.
“മുട്ട് മടക്കി ഒരെണ്ണം തന്നാൽ ഉണ്ടലോ. എന്ന വാ ഇപ്പൊ തന്നെ പോവാം” എന്നും പറഞ്ഞ് ഹൃതിക് അവിടെ നിന്നും തിരിഞ്ഞു.
“അയ്യോ അത് വേണ്ടാ. ഇത് കഴിഞ്ഞ് വീട്ടിൽ പോവുന്ന കാര്യം ഒക്കെ ആലോചിച്ചത് കൊണ്ട് പെട്ടന് പറഞ്ഞ് പോയതാ, ആ അങ്ങോട്ട് പോവാം” അവൾ പറഞ്ഞു.
“എടി എന്തൊക്കെ സംഭവിച്ചാലും ഞാൻ ഉണ്ടാവും നിന്റെ കൂടെ കേട്ടോ. നിനക്ക് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല. എനിക്ക് അറിയാം നിന്റെ വീട്ടിൽ നമ്മളുടെ കാര്യം സമ്മതിക്കാൻ പോവുന്നില്ല എന്ന്, പക്ഷെ നമ്മൾ ഒന്നിച്ച് കഴിഞ്ഞാൽ അതൊക്കെ ശെരിയാക്കി എടുക്കുന്നത് എന്റെ കടമ ആണ്, ഞാൻ അതൊക്കെ ശെരിയാക്കി എടുക്കുകയും ചെയ്യും” എന്നും പറഞ്ഞ് ഹൃതിക് അവളുടെ കൈയിന്റെ മേൽ അവന്റെ കൈ വെച്ച് കൊണ്ട് പറഞ്ഞു. നിറഞ്ഞ കണ്ണുകളുമായി അവൾ അവനെ നോക്കി.