“അവൻ ഏതോ ഒരു അമ്പലത്തിൽ പോവുവാടി” പിന്നിൽ നിന്നും അക്കാണ് പറഞ്ഞു. അച്ഛന്റെ വേഷം കണ്ട് അമ്മ ഞെട്ടി, അമ്മയുടെ ഞെട്ടൽ കണ്ട് ഹൃതിക്കും തിരിഞ്ഞ് നോക്കി.
“അച്ഛനും മോനും ഇത് എന്ത് പറ്റി” അച്ഛനും മുണ്ടും ഷർട്ടും ഇട്ട് വന്നത് കണ്ടപ്പോ അമ്മ ചോദിച്ചു. ഇയാൾ ഇത് ഇത് ഭാവിച്ചാണാവോ എന്നും മനസ്സിൽ ചിന്തിച്ച് ഹൃതിക് അച്ഛനെ നോക്കി നിന്നു.
“അല്ല ഇവൻ അമ്പലത്തിലേക്ക് പോവാണ് എന്ന് പറഞ്ഞു. എന്ന പിന്നെ ഞാനും ഒന്ന് പോയി വന്നേക്കാം എന്ന് കരുതി, അല്ലേടാ മോനെ” അച്ഛൻ പറഞ്ഞു.
“അതെ അതെ… ഹി” മറുപടി കിട്ടാതെ അവൻ പറഞ്ഞു. ദൈവമേ പെട്ടു, ഇനിയിപ്പോ എന്തോ ചെയ്യും ഞാൻ.
“എന്ന അച്ഛൻ വിട്ടോ, എന്റെ ഫ്രണ്ട് ഇപ്പൊ വരും”
“ഒരുമിച്ച് പോവാട, നമുക്ക് കാർ എടുക്കാം”
“അല്ല അച്ഛാ അത്… ഞങ്ങൾ എല്ലാരും കൂടി ബൈക്കിൽ ഒരു…”
“നിങ്ങൾ കാർ എടുത്ത് പോവാൻ നോക്കിയേ ഏട്ടാ, ഇനിയിപ്പോ പിള്ളേരുടെ കൂടെ പോവാഞ്ഞിട്ട” അമ്മ പറഞ്ഞു. തന്റെ രക്ഷകയായി അമ്മ വന്നു എന്നും പറയാം. ശേഷം രണ്ടാളും കൂടി പുറത്തേക് ഇറങ്ങി. പുറത്ത് എത്തിയതിന് ശേഷം ഹൃതിക് വേഗം ഉള്ളിലേക്കു തിരിച്ച് ഓടി, അവൻ പോയി അവന്റെ അമ്മയെ കെട്ടിപിടിച്ചു.
“പോയിട്ട് വരാം അമ്മെ”
“എന്താടാ പതിവില്ലാതെ ഓരോരോ ശീലങ്ങൾ ഒക്കെ” അമ്മ ചോദിച്ചു.
“ഏയ് ഒന്നുല്ല. ഇന്ന് അങ്ങനെ തോന്നി അതുകൊണ്ട് ചെയ്തു” ഹൃതിക് മറുപടി കൊടുത്തു. അമ്മയോട് വീണ്ടും യാത്ര പറഞ്ഞ ശേഷം അവൻ അവിടെ നിന്നും ഇറങ്ങി.
രജിസ്റ്റർ ഓഫീസിന്റെ മുന്നിൽ ലോഹിതും സമീറും ആഷികയും പിന്നെ അവളുടെ 4 കൂട്ടുകാരും ഹൃതികിനായി കാത്തിരുന്നു. 11 മണി ആവുന്നതിന് മുൻപ് തന്നെ അവൻ അവിടെ എത്തി ചേർന്നു, അവന്ടെ ബൈക്ക് അവിടെ ഉണ്ടായിരുന്ന ഒരു വല്യ ആൽമരത്തിന്റെ അടിയിൽ നിർത്തി.