ഒട്ടും തലപര്യം ഇല്ലാതെ ആണ് സംസാരിച്ചതെങ്കിലും അവൾ സമീറിന്റെ കാര്യങ്ങളിൽ ഉള്ള സംശയങ്ങൾ അവനെ അറിയിച്ചു. താൻ ഏറെ ബഹുമാനിക്കുന്ന, പുതിയ ഒരു വഴി തിരിവ് തന്ന സമീറിന് കുറിച്ച് പറഞ്ഞതൊന്നും അവന് ഇഷ്ടപെട്ടിലിലെങ്കിലും വീണ്ടും ഒരു അടി ഉണ്ടാകേണ്ട എന്നുകരുതി അവൻ ഒന്നും പറഞ്ഞില്ല. ആദ്യം കേട്ടപ്പോ ഇപ്പോഴും തന്നോട് ഉള്ള ദേഷ്യം മാറാത്തത് കൊണ്ട് ഓരോന്ന് പറയുന്നതാണ് എന്ന് ശ്രീഹരിക്ക് തോന്നിയെങ്കിലും അവൻ ചിന്തകളിൽ മുഴുകി തുടങ്ങി.
“അയാളുടെ പ്രധാനം ഉദ്ദേശം ബിസിനസ് തന്നെ ആയിരുന്നോ.
“മറ്റൊരു ജില്ലയിൽ ആയിരുന്നിട്ടും, ഇതുപോലൊരു ജോലി സാധ്യത ഉള്ളതുപോലും അറിയാതെ എന്നെ എങ്ങനെ ആണ് സമീർ സർ കണ്ടുപിടിച്ചത് ?” ശ്രീഹരി തന്ടെ ഏകാന്ത ചിന്തകളിൽ മുഴുകി കൊണ്ട് സ്വയം പറഞ്ഞു.
“എപ്പോ സംസാരിക്കുമ്പോഴും അയാൾ എങ്ങെനെയെങ്ങിലും വിഷയം വഴി തിരിച്ച് വിടുകയും അത് അവസാനം റാഷികയിലേക് എത്തിക്കുകയും ചെയ്യും.
മീറ്റിംഗിനായി ഞങ്ങൾ പോയ സമയത് എനിക്ക് റാഷികയുടെ അടുത്ത് സമയത് ഏതാണ് പറ്റിയില്ല, അവൾ ഫോൺ വിളിച്ച് ചോദിച്ചപ്പോ ഞാൻ മീറ്റിംഗിൽ ആണ് പറയേണ്ടതിന് പകരം ഏതോ ഒരു പെണ്ണുമായിട്ട് സംസാരിച്ചിരിക്കുക ആയിരുന്നു എന്ന് അയാൾ പറഞ്ഞു.
ഞങ്ങൾ തമ്മിൽ ഉള്ള പ്രെശ്നം തീർത്തു തരാം എന്നും പറഞ്ഞ് അവളെ കാണാൻ പോയപ്പോ അത് പറയേണ്ടതിന് പകരം മറ്റവൻ താമസിക്കുന്ന സ്ഥലം പറഞ്ഞ് കൊടുത്തു”
ശ്രീഹരി ഇത്രയും നേരം ഇരുന്നിരുന്ന ചെയർ തട്ടി താഴെയിട്ടുകൊണ്ട് അവിടെ നിന്നും എഴുനേറ്റു. മനസ്സിൽ തോന്നിയ കാര്യങ്ങൾക്ക് പൂർണയമായ രൂപം കിട്ടിട്ടില്ലെങ്കിലും എല്ലാം സമീറിനോട് തന്നെ നേരിട്ട് ചെന്ന് ചോദിക്കാം എന്ന് ശ്രീഹരി മനസ്സിൽ ഉറപ്പിച്ചു.