ക്രിസ്തുമസ് സമ്മാനം [സ്മിത]

Posted by

“തൊമ്മച്ചാ നീ എന്‍റെ കൂടെയൊന്നു വരാവോ?”

കണ്ണുകളില്‍ കത്തുന്ന മയക്കത്തോടെ, ചുണ്ടുകള്‍ ഒന്നമര്‍ത്തി തെയ്യാമ ചോദിച്ചു. അമ്മയും സെലിനും സിസിലിയുമൊക്കെ നാടകത്തില്‍ കണ്ണും കാതും നട്ടിരിക്കുകയാണ്.

“എങ്ങോട്ടാ ചേച്ചീ?”

“എടാ എനിക്ക് അപ്പടീം വെശക്കുവാ…”

അവന്‍റെ കണ്ണുകളിലേക്ക് നോക്കി തെയ്യാമ പറഞ്ഞു.

“ഒറ്റയ്ക്ക് ചായക്കടേല്‍ ഒക്കെ കേറാന്‍ ഒരു മടി. നീയൊന്ന് വാടാ കൊച്ചെ,”

“ഒന്ന് പോയേച്ചും വാടാ…”

അമ്മയും അവനോട് പറഞ്ഞു.

തൊമ്മച്ചന്‍ എഴുന്നേറ്റു.

പള്ളി മുറ്റത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്നിടത്തേക്ക് അവള്‍ അവനെ നടത്തി.

വാഹനങ്ങള്‍ക്കപ്പുറം റബ്ബര്‍ തോട്ടമാണ്.

“ചായക്കട എവിടെയാ ചേച്ചി…”

അവളുടെ കയ്യില്‍ പിടിച്ചുകൊണ്ടു അവന്‍ ചോദിച്ചു.

“ചായക്കട ഒന്നുമില്ലെടാ കൊച്ചെ,”

തന്‍റെ കയ്യില്‍ പിടിച്ചിരിക്കുന്ന അവന്‍റെ കയ്യില്‍ ഒന്നമര്‍ത്തി അവള്‍ പറഞ്ഞു.

“ചേച്ചി വീട്ടീന്ന് കൊണ്ടന്നിട്ടുണ്ട്..എല്ലാര്‍ക്കും വീതം വെക്കാനില്ല…അതുകൊണ്ടാ നിന്‍റെ അമ്മേടേം പെമ്പിള്ളാരുടെം അടുത്ത് ചുമ്മാ ചായക്കട എന്നൊക്കെ പറഞ്ഞത്..ഇതിപ്പം നമുക്ക് രണ്ടു പേര്‍ക്കും കഴിക്കാന്‍ ഒള്ളതെ ഉള്ളൂ…”

റബ്ബര്‍ തോട്ടം തുടങ്ങുന്നിടത്ത് സ്റ്റോര്‍ റൂം പോലെ ഒരു ഷെഡ്‌ ഉണ്ട്. അതിന്‍റെ വരാന്തയില്‍ അവള്‍ അവനെ പിടിച്ചിരുത്തി.

തൊമ്മച്ചന്‍ ചുറ്റും നോക്കി.

“എല്ലാരും നാടകം കാണുവാടാ…”

അവനെ മുട്ടിയുരുമ്മിയിരുന്നുകൊണ്ട് അവള്‍ പറഞ്ഞു.

“ഇങ്ങോട്ടെങ്ങും ആരും വരത്തില്ല…”

അവളുടെ ദേഹത്തുനിന്നും വമിച്ച സുഗന്ധത്തില്‍ വെളിച്ചെണ്ണയുടെയും സോഫിയാ പൌഡറിന്‍റെയും മിശ്രിതം.

Leave a Reply

Your email address will not be published. Required fields are marked *