അപ്പോള്‍….
യെസ്!!
ഈ പശുത്തൊഴുത്തിൽ വെച്ച് ഒരു പ്രത്യേക സമ്മാനം കൊടുക്കണം അപ്പന്!
എങ്ങനെ?
യെസ്!
അതിനുള്ള ഉത്തരം കിട്ടിയപ്പോൾ ദേഹം ഒന്നുകൂടി കോരിത്തരിച്ചു.
നാലുമണിക്ക് മുമ്പേ എഴുന്നേൽക്കണം. ഒച്ച കേൾപ്പിക്കാതെ തൊഴുത്തിൽ കയറണം. എന്നിട്ട് പശുക്കളെ മുഴുവൻ ഒറ്റയ്ക്ക് കറക്കണം! എല്ലാം ഒറ്റയ്ക്ക്! കറക്കലും, പാത്രങ്ങൾ കഴുകിവെക്കലും പിന്നെ തൊഴുത്ത് വൃത്തിയാക്കലും എല്ലാം!
എന്നിട്ട് ഒന്നും അറിയാത്തപോലെ മുറിയിലേക്ക് വന്ന് കിടക്കണം.
എന്നത്തേയും പോലെ അപ്പൻ ആദ്യം തൊഴുത്തിലേക്ക് വരും.
പശുക്കളെ കറക്കാൻ തുടങ്ങും.
പാൽപ്പാത്രങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ട് അപ്പൻ കണ്ണ് മിഴിക്കും!
ആരാണത് ചെയ്തതെന്ന് അപ്പന് മനസ്സിലാകും…
അപ്പന്റെ മുഖ ഭാവം കാണണം അപ്പോൾ!
താൻ അതോർത്ത് പുഞ്ചിരിച്ചു. അത് പിന്നെ ചിരിയായി…
അവൻ പിന്നെയും ആകാശത്തേക്ക് നോക്കി.
ആകാശം നിറയെ നക്ഷത്രങ്ങളുടെ പ്രകാശമാണ്…!
പിന്നെ അവൻ തീർച്ചപ്പെടുത്തി.
യെസ്, പ്രത്യേക സമ്മാനമാണ്!
അതുകൊണ്ട് ഉറങ്ങാൻ പാടില്ല…
കുറഞ്ഞത് ഒരു ഇരുപത് പ്രാവശ്യമെങ്കിലും അവൻ ഉണർന്നിട്ടുണ്ടാവണം. ഓരോ പ്രാവശ്യവും വാച്ചിലേക്ക് നോക്കും. അർധരാത്രി, ഒന്നര, രണ്ട്….
രണ്ടേ മുക്കാൽ ആയപ്പോൾ അവൻ എഴുന്നേറ്റു. ശബ്ദമോ, അനക്കമോ കേൾപ്പിക്കാതെ അവൻ വീടിന് പുറത്ത് കടന്നു. തൊഴുത്തിലെത്തി. വലിയ റാന്തൽ കത്തിച്ചു.
പശുക്കൾ അവനെ ഉറക്കച്ചടവോടെ നോക്കി.
അദ്‌ഭുതത്തോടെയും.
ഇവനെന്തിനാണ് ഇത്ര നേരത്തെ?
ഓരോ പശുവും കണ്ണ് മിഴിച്ച് അവനോട് നിശബ്ദമായി ചോദിച്ചു.