സാമുവേൽ അലോഷ്യസ് ന്യൂ യോർക്കിൽ വെയിൽ കോർണെൽ മെഡിക്കൽ കോളേജിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയാണ്.
അവളുടെ കണ്ണുകൾ പിന്നെ താനും അല്കസും സാമും നിൽക്കുന്ന മറ്റൊരു ഫോട്ടോയിലേക്ക് നീണ്ടു. അതിലേക്ക് നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു. പിന്നെ തിരുഹൃദയത്തിന്‍റെ ഫ്രെയിം ചെയ്ത മറ്റൊരു ഫോട്ടോയിലേക്കും.
അതിലേക് നോക്കി അവൾ കൈകൾ കൂപ്പി. നെറ്റിയിൽ കുരിശ് വരച്ചുകൊണ്ട് എഴുന്നേറ്റു.
മുഖം കഴുകി ബ്രഷ് ചെയ്ത് കഴിഞ്ഞ് അവൾ ഹാളിലേക്ക് പോയി. ഡോർ തുറന്നു. മിൽക്ക് ബോട്ടിൽ വാതിൽപ്പടിയിൽ തന്നെ ഇരുപ്പുണ്ട്. അതും നിലത്ത് കിടന്ന മനോരമയും ഇന്ത്യൻ എക്സ്‌പ്രസുമെടുത്ത് അവൾ അടുക്കളയിലേക്ക് നടന്നു.
സ്റ്റവ് കത്തിച്ച് പാനിലേക്ക് പാലൊഴിച്ചപ്പോൾ മൊബൈൽ ശബ്ദിക്കുന്നത് കേട്ടു. മൊബൈല്‍ ബെഡ്ഡില്‍ വെച്ചിരിക്കുവാണ്
കിടക്കയിൽ നിന്ന് മൊബൈൽ എടുത്ത് നോക്കിയപ്പോൾ അവളുടെ മുഖത്ത് ദേഷ്യവും വെറുപ്പും നിറഞ്ഞു.
“നാശം! ഇവനെന്തിനാ വിളിക്കുന്നെ?”
“ഡോക്റ്റർ ജെ പി കോളിംഗ് ” എന്ന് കാണിക്കുന്ന സ്ക്രീനിലേക്ക് നോക്കി അവൾ സ്വയം ചോദിച്ചു.
ഡോക്റ്റർ ജെ പി. ഡോക്റ്റർ ജയപ്രകാശ്.
ഓങ്കോളജി ഡിപ്പാർട്മെൻറ്റിൽ പുതുതായി ജോയിൻ ചെയ്ത ചെറുപ്പക്കാരൻ. ലണ്ടൻ മെഡിക്കൽ കോളേജിൽ നിന്നും ഗോൾഡ് മെഡൽ നേടി പുറത്ത് വന്നയാൾ. സമർത്ഥനായ ഡോക്റ്റർ.
അതിലുപരി ആരെയും ആകര്ഷിക്കുന്നത്ര സൗന്ദര്യമുള്ളയാൾ.
വന്നതിൻറ്റെ പിറ്റേ ദിവസം, ആരോഗ്യമന്ത്രി ആശുപത്രി സന്ദർശിച്ച് പോയി യാത്രയയച്ച് കോറിഡോറിലൂടെ നടക്കുമ്പോൾ ആണ് അയാളുടെ ചോദ്യം.