ഒരു നിമിഷത്തെ മൂകതക്കു ശേഷം ശബ്ദം കുറച്ച് ശോഭന ചിറ്റ പറഞ്ഞു,
“ശ്രീ… രണ്ടു രൂപ വെറുതെ കിട്ടില്ലല്ലോ, കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന പൈസയല്ലേ…”
അതിനു മറുപടി നൽക്കാതെ ഞാൻ എഴുനേറ്റു കൈകഴുകി മുറിയില്ലേക്കു പോയി.. ഇവിടുത്തെ എന്റെ വാസം അവസാനിച്ചു കാണുമോ എന്ന് കട്ടിലിൽ കിടന്നു ഞാനോർത്തു, അങ്ങനെയെങ്കിൽ ഒരേ ഒരു നഷ്ടം ഇനി മീരയെ കാണാൻ പറ്റില്ലല്ലോ എന്നതാവും…
കുറച്ചു നേരം കഴിഞ്ഞാണ് ഞാൻ കാത്തിരുന്ന വാതിലിലെ മുട്ടു കേട്ടത്ത്, പെട്ടിയും ചട്ടിയും എക്കെ എടുത്തു ഇറങ്ങാൻ പറയാൻ ആവും എന്ന് മനസ്സിലുറപ്പിച്ചു ഞാൻ കതകു തുറന്നു… അവിടെ നിന്നത് ഉഷയാണ്, അവരു അകത്തു കടന്നു കതകു ചാരി എന്നെ കട്ടിലിൽ പിടിച്ചിരുത്തി അടുത്തിരുന്നു… അവരുടെ കണ്ണ് കലങ്ങിയിരുന്നു, കവുളുകൾ തക്കാളി പോലെ ചുമ്മനും കിടന്നു…
“മോനെ, മുരളിയേട്ടൻ മോനു സമയം കിട്ടുമ്പോൾ അച്ഛമ്മയോട് പോയി മാപ്പു പറയാമോ എന്ന് ചോദിച്ചു… അച്ഛമ്മയോടാരും ഇതുവരെ മറുത്തൊരു അക്ഷരം ഈ വീട്ടിൽ പറഞ്ഞിട്ടില്ല..”
ഉഷ മൊഴിഞ്ഞു..
“മാപ്പും കോപ്പുമൊന്നും ഞാൻ പറയില്ല, അതിന്റെ പേരിൽ ഇവിടെനിന്നും ഇറങ്ങി പോകണമെങ്കിലും എനിക്കു കുഴപ്പമില്ല..,”
എന്റെ മറുപടി പെട്ടനായിരുന്നു…
“അച്ഛമ്മക്കു വിഷമമായി കാണും മോൻ അങ്ങനെ പറഞ്ഞത്…”
എന്റെ തലമുടിയിൽ ഒന്ന് താഴുകി അവർ പറഞ്ഞു…
“എന്നിട്ടു അച്ഛമ്മയല്ലലോ അവിടെ നിന്ന് കരഞ്ഞതു…”
എന്നു ഞാൻ ചോദിച്ചു…
“അതു പിന്നെ അമ്മ എന്നെ മച്ചിയെന്നു വിളിച്ചപ്പോൾ എനിക്കു ഒരു കുഞ്ഞികാലു കാണാൻ പറ്റിയില്ലലോ എന്നോർത്തു കഴഞ്ഞതാണ്…”