ഞനൊന്ന് ചിരിച്ചു, കൂടെ പുള്ളി ന്റെ തൊളിനോരിടിയും തന്ന് ചിരിക്കാൻ തുടങ്ങി,
“” പോടാ… പോടാ… “” പുള്ളിയൊരു ചിരിയോടെ കുറെ മുദ്ര പത്രങ്ങൾ ന്റെ കയ്യിലേക്ക് തന്നു, പിന്നൊരു പാസ്സ്‌ബുക്കും.
“” സിദ്ധു… ഈ വീടും ഇതിനോട് ചേർന്ന് കിടക്കുന്ന പതിനഞ്ചേക്കർ പറമ്പും, കവലയിലെ തെക്ക് തിരിഞ്ഞുള്ള മൂന്ന് കടമുറികളും, പിന്നെ വെമ്പാട്ടെ ഇരുപത്തേക്കർ പറമ്പും അവിടൊരു വീടും നിന്റെ പേരിലാക്കിയ പ്രമാണമാണിത്.. നിന്റെ അച്ഛന്റെയും അമ്മയുടെയും മരണത്തിന് മുൻപേ നിന്റെ പേരിൽ സോമേധയാൽ എഴുതിവച്ചിരുന്നതാണ് ഇതെല്ലാം… പിന്നെ ദാ… ഒരു പതിനഞ്ചു ലക്ഷത്തിന്റെ അക്കൗണ്ടും… “”
ഓഹ് അപ്പൊ ഓഹരിയും കിട്ടി.. ന്റെ കണ്ണോന്ന് നിറഞ്ഞു, അവർക്കെന്നെ അത്രെയേറെ ഇഷ്ടം ഉള്ളത് കൊണ്ടാവുമല്ലോ ഇതൊക്കെ ന്റെ പേരിൽ ഇട്ടത്, ഞനൊരു ബുദ്ധിമുട്ടും അറിയാതെ വളരാൻ.. പക്ഷെ ഇതെല്ലാം ന്നെ വീണ്ടും വീർപ്പുമുട്ടിക്കുകയാണ് ചെയ്തത്.. പുള്ളിയോട് ഒരു നന്ദിയും പറഞ്ഞു ഞാൻ അകത്തേക്ക് കയറി അതെല്ലാം മുത്തശ്ശിയുടെ ബാഗിൽ വെച്ച് ഞനൊന്ന് പോയി കുളിച്ചു.
കുളികഴിഞ്ഞു ഇറങ്ങി ഞാൻ നേരെ വിശാലിനെ വിളിച്ചു, ഒന്ന് വരണം ന്ന് പറഞ്ഞു. അവൻ വന്നു കഴിഞ്ഞതും അവനോട് മാത്രം ഞാനിതെല്ലാം പറഞ്ഞു.. കേട്ട് കഴിഞ്ഞു അവന്റെ മറുപടി ഇതായിരുന്നു
“” നിനക്കായിട്ട് അവരുടെ സ്നേഹം ക്കൊണ്ട് തന്നതല്ലെടാ..
പിന്നെ….നീയായിട്ട് ഒന്നും ഉണ്ടാക്കിയില്ലെങ്കിലും അവരായിട്ട് തന്നതൊന്നും അനാവശ്യമായി കളയരുത്.. “”
അവൻ പോയികഴിഞ്ഞും അവൻ പറഞ്ഞത് തന്നെയായിരുന്നു ഉള്ള് മുഴുവൻ.അതെ അവരെനിക്കായി തന്നതൊന്നും ഞാനായിട്ട് കളയില്ല..
പക്ഷെ നിക്കാവശ്യമുള്ളത് വാങ്ങാൻ ഇതിൽ നിന്നെടുക്കുന്നതിൽ തെറ്റില്ലാലോ…