വീടിന്റെ തിണ്ണയിൽ ഒരു കസേര ഇട്ടു എന്നേ അവിടെ ഇരുത്തി. ശ്രുതി ഒരു ഗ്ലാസ് ചായയും തന്നു ഒരു ചിരിയും പാസ്സാക്കി പോയി. ഞാനും രവിയച്ഛനും തിണ്ണയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഉള്ളിൽ ബാഗ് എല്ലാം വച്ചു സ്വസ്‌ഥമാകുമായിരുന്നു ഇഷാനി.. പാറുവും ശ്രുതിയും അവളുടെ കൂടെ ഉണ്ടായിരുന്നു
‘മുടി എപ്പോ കളർ ചെയ്തു..? കൊള്ളാല്ലോ…’
ഇഷാനിയുടെ കളർ ചെയ്ത മുടിയിൽ നോക്കി ശ്രുതി ചോദിച്ചു
‘ഈയിടെ ചെയ്തതാടി..’
ഇഷാനി പറഞ്ഞു
‘ഞാൻ കരുതി നീ ട്രെയിൻ ആയിരിക്കും വരുന്നതെന്നാ. ഈ വെയിലത്തു ബൈക്ക് കയറി പോരേണ്ട ആവശ്യം ഉണ്ടായിരുന്നോ..?
ഇഷാനിയുടെ പേരമ്മ അവളുടെ രവിയമ്മ മുറിയിലേക്ക് വന്നു ചോദിച്ചു
അർജുൻ കൂടെ വന്നതിൽ ഉള്ള അസ്വാരസ്യം അങ്ങനെ ആണ് അവര് കാണിച്ചത്. സുഹൃത്തുക്കൾ ആയി വീട്ടിൽ വരുന്നത് മോശം ആയത് കൊണ്ടല്ല രവിയമ്മ അങ്ങനെ പറഞ്ഞത്. ഇത്രയും ദൂരം ഒക്കെ ഒരുമിച്ച് വരുമ്പോൾ നാട്ടുകാർ പലതും ചിന്തിക്കില്ലേ..? ഇതൊരു നാട്ടുമ്പുറം അല്ലേ..? ഏറ്റവും പ്രധാനമായി ഇഷാനിയുടെ കല്യാണത്തെ കുറിച്ച് സംസാരിക്കാൻ അവരെല്ലാം തീരുമാനിച്ച നേരത്താണ് അവളുടെ ഇങ്ങനെ ഒരു വരവ്. അത് കൊണ്ട് തന്നെ അർജുനോടുള്ള ഇഷ്ടക്കുറവ് കൊണ്ട് ആയിരുന്നില്ല രവിയമ്മ അങ്ങനെ പറഞ്ഞത്. ഇഷാനിയെ കുറിച്ച് ഓർത്താണ്..
‘ഓ ട്രൈയിനിൽ ഒക്കെ ആടി തൂങ്ങി വരാൻ മേലായിരുന്നു.. പിന്നെ ചേട്ടൻ കൊണ്ട് വിടാമെന്ന് പറഞ്ഞപ്പോ ഞാൻ സമ്മതിച്ചു..’
‘ഇത്രയും ദൂരം അത് വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കണ്ടേ..’
എന്നേ കരുതി രവിയമ്മ പറഞ്ഞു