സലീമിനു ചമ്മൾ അടക്കാൻ കഴിഞ്ഞില്ല അയാൾ, കണ്ണിൽ നിന്നും വന്ന വെള്ളം തുടച്ചു, അവളുടെ മുഖത്തു നോക്കാൻ മടിച്ചു നിന്നു.
“പണ്ട് ദേവെട്ടൻ എന്റെ പിറകെ നടന്നത് അച്ഛനോട് ഉള്ള വാശികാ, സലീംകയോ, മ്???”
അവൾ ചോദിച്ചു.
“ഞാൻ പിന്നെ”
സലീംക്ക ഉത്തരം കിട്ടാത്ത തപ്പി തടഞ്ഞു.
“എന്നോട് ഉള്ള ഇഷ്ട്ടം കൊണ്ടാണോ?”.
അവൾ ചോദിച്ചു.
അയാൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല പിന്നെ പറഞ്ഞു.
“അന്നൊക്കെ വിലാസിനിയുടെ പിറകെ വരാത്തവർ ആയിട്ട് ആരാ ഉള്ളത്. ആ കൂട്ടത്തിൽ ഞാനും. പിന്നെ വിലാസിനി-യുടെ അടുത്ത് വരാത്തതും, സംസാരിക്കാത്തതും ഒക്കെ, വിലാസിനി അന്നു എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ. അത് കൊണ്ട.”
“മ്മ്. മനസ്സിൽ എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അത് ആരോടാണെകിലും തുറന്നു പറയണം ഇക്ക . ഇക്കാ ഇപ്പോഴും എന്തലമോ ആഗ്രഹം മനസ്സിൽ വെച്ച് ഇങ്ങനെ എന്നെ ഒളി കണ്ണിട് നോക്കിയിട്ടു എന്തു കാര്യം.
ദേവേട്ടൻ ഇക്കാക്ക് ഒരു കൂട്ടം എടുത്ത് വെച്ചിട്ടുണ്ട്, ഇനി കാണുബോൾ പറയും. ”
എന്താ അത്.
സലീംക്ക ചോദിച്ചു.
“അതൊക്കെ ഉണ്ട്
വഴിയേ അറിയാല്ലോ.”
സലീം ഇക്കയും, വിലാസിനിയും തൊടിയിൽ സംസാരിച്ചു നിൽക്കുന്ന സമയത്ത്, സുഹറത്ത കുളി കഴിഞ്ഞ് വന്നിരുന്നു.
അവൾ ജനലിൽ കൂടി നോക്കിയപ്പോൾ മുറ്റത്ത് ഒരു കാർ കിടക്കുന്നു. കതക് തുറന്നു പുറത്തേക് നോക്കി. സിറ്റ് ഔട്ടിൽ ഇട്ടിരിക്കുന്ന കസേരയിൽ ദേവൻ ഇരിക്കുന്നത് കണ്ട് അവളുടെ ഉള്ളം കാളി, അവൾ കതകിനു മറവിൽ നിന്നു.വാതിൽ തുറക്കാൻ അവൾക് മടി തോന്നി. എന്നാലും തന്നെ കണ്ടാൽ അയാളുടെ പ്രതികരണം എന്താണന്നു അറിയ്യൻ ഉള്ള ജിജ്ഞാസ കൊണ്ട് അവൾ കതക് തുറന്നു എന്നിട്ടു കതകിന്റെ മറവിൽ നിന്നു.