സലീംക്കന്റെ കൃഷി ഇടം കാണാൻ നല്ല ഭംഗി ഉണ്ട്. നിറയെ തെങ്ങും വാഴയും, സലീംക്ക എനിക്കൊരു വാഴ കൂമ്പ് പെറിച്ചു തെരോ, ഒരുപാട് കാലായി അതിന്റെ തേൻ കുടിച്ചിട്ട്.”
കൈ പിറകെ കെട്ടി അവൾ തോട്ടത്തിലൂടെ നടന്നു കൊണ്ട് സലീംകനോട് ചോദിച്ചു.
“ഓ അതിനെന്താ ഞാൻ എടുത്ത് തെരാം.”
അതു പറഞ്ഞു സലീംക്ക കൊടു വാളെടുത്തു തോട്ടത്തിൽ പോയി ഒരു വാഴയുടെ കടക്കൽ വെട്ടി ഇട്ടു. അതിന്റെ കൂബ് എടുത്തു വിലാസിനിക് കൊടുത്തു.
അവൾ അതിന്റെ ഓരോ ഇതളുകൾ വായിൽ ഇട്ടു വലിച്ചുകൊണ്ട് തേൻ നുകർന്നു. അവളുടെ നേർത്ത ചുണ്ടിൽ തേൻ ഒലിക്കുന്നത് കണ്ടു സലീംക്ക വായ പൊളിച്ചു നോക്കി നിന്നു.
അവൾ അടുത്തുള്ള ഒരു പാറയിൽ ചെന്നു ഇരുന്നു. ഓരോ ഇതളുകൾ ആയി വായിൽ ഇടാൻ തുടങ്ങി, സലീംക്ക അവളെ തന്നെ നോക്കി നിന്നു.
സലീമിക്കന്റെ തുറിച്ച് നോട്ടം കണ്ട് അവൾ അയാളെ നോക്കി, സലീംക്ക മുഖം വെട്ടിച്ചു. അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
“സലീം ഇക്കാന്റെ നാണം ഇതുവരെ മാറിയില്ലേ.”
“എന്ത് നാണം എനിക്ക് നാണം ഒന്നും ഇല്ലാ.”
അയാൾ താഴത്തേക് നോക്കി കൊണ്ട് പറഞ്ഞു. പിന്നെ അങ്ങ് അകല്ലേ ദൂരേക് നോക്കി നിന്നു.
“പിന്നെ എനിക്ക് അറിയില്ലേ, സലീംക്ക പണ്ട് മുതലേ ഇങ്ങനെ തന്നെ ആണ്. എന്റെ അടുത്ത് വരുകയോ എന്റെ മുഖത്തു നോക്കുകയോ സംസാരിക്കുകയോ ഇല്ല. എന്നിട്ടു ആരും കാണാതെ, വെല തെങ്ങിന്റെ മറവിൽ നിന്നോ, പൊന്ത കാട്ടിൽ ഒളിച്ചിരുന്നോ എന്നെ നോക്കി വെള്ള മിറക്കും, ഞാൻ ഇതൊന്നും കാണുന്നില്ലനാണ്ണോ സലീംക്ക കരുതി ഇരുന്നത്.”
“ഛെ, എന്താ ഈ വിലാസിനി പറയണത്, അങ്ങനെ ഒന്നും ഇല്ലാ,അതൊക്കെ അന്നു കഴിഞ്ഞത് അല്ലെ, നീ ഇത് ഇപ്പോഴും ഓർത്ത് ഇരിക്യാ.”