“ഗെറ്റ് റെഡി ഇൻ ദി യൂണിഫോം, ഇന്ന് ഗീത വധക്കേസിൽ തുടരന്വേഷണത്തിനു ചെങ്കൽ കോളനിയിലേക്ക് ആണ് പോകുന്നത്. വിൽ ഗിവ് യു 3 മിനുട്സ് റ്റു ഗെറ്റ് റെഡി. ഐ വിൽ വെയിറ്റ് ഔട്‍സൈഡ് ”
“എസ് മാഡം ”
ശ്രീനി തിരിഞ്ഞു നടക്കുന്ന ദീപ്തിയോട് പറഞ്ഞു വേഗം വസ്ത്രങ്ങൾ വാരിയെടുത്തു.
തിരിഞ്ഞു നടക്കുന്നതിനിടയിൽ ദീപ്തി വീണ്ടും അറിയാതെ ആ ജനലിലേക്ക് നോക്കി.
ശേഷം ഫോൺ എടുത്തു തന്റെ മകന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.
അങ്ങകലെ കണ്ണൂരിന്റെ മലയോരഭാഗത്തു ഒരു നാഷണൽ പെർമിറ്റ് ലോറിയുടെ മുകളിൽ നിന്നാ ഫോൺ നിരന്തരം നിശബ്ദമായി വിറച്ചു കൊണ്ടേ ഇരുന്നു.