“”മ്മ്മ് ………
എന്നിട്ടു ആളിനെ കണ്ടില്ലല്ലോ….?””
“”ശനിയാഴ്ച വീട്ടിൽ പോകും ഇനിയിപ്പോൾ നാളെ രാവിലെ നോക്കിയാൽ മതി ആളിനെ…””
“”ആഹ്ഹ ………… “”
“” എങ്കിൽ അജുവിന്റെ പണി നടക്കട്ടെ…
ഞാൻ ആണെങ്കിൽ സംസാരിച്ചു തുടങ്ങിയാൽ പിന്നെ നിർത്തില്ല…”” ഷംലത്തു ചിരിച്ചുകൊണ്ട് പെരുംകുണ്ടികളും കുലുക്കി അടുക്കളയിലേക്ക് കയറി.
അജു ബക്കറ്റും എടുത്തുകൊണ്ടു തുണി അലക്കാനും…….
ഇച്ചിരിനേരത്തെ സംസാരംകൊണ്ടുതന്നെ അജുവും ഷംലത്തും അകൽച്ചയില്ലാതെ അടുത്തിരുന്നു ഇത്തയുടെ കലപില സംസാരവും ചിരിയുമൊക്കെ വീടും നാടുമൊക്കെവിട്ടു ഇവിടേയ്ക്ക് വന്ന അവനും വല്ലാത്തൊരു ഊർജം നൽകിയിരുന്നു.
സമയം മുന്നോട്ടു നീങ്ങി .…………………
ഷംലത്തിത്താ ഉണ്ടാക്കി കൊണ്ടുവന്ന സൺഡേ സ്‌പെഷ്യൽ ബീഫ്കറിയും അരിപ്പത്തിരിയുമൊക്കെ വയറുനിറച്ചു കഴിച്ചുകൊണ്ട് വെറുതെ ഫോണിൽ കളിച്ചു കിടക്കുമ്പോഴാണ് നാട്ടിലെ മധുരമൂറുന്ന ഓർമ്മകൾ അവന്റ മനസ്സിനെ കീഴടക്കിയത്…
അമ്മയുള്ള കാലത്തു ഒരു പെണ്ണിന്റെ മുഖപോലും നേരെ നോക്കിനിന്നു സംസാരിക്കാൻ മടിയായിരുന്നു അജുവിന്.
പേരിന് കുറച്ചു കൂട്ടുകാരും മറ്റുമൊക്കെ പഠിക്കുന്ന പ്രായത്തിൽ തന്റെ ചുറ്റിനും ഉണ്ടായിട്ടും വഴിവിട്ടൊരു ചിന്തകളും അവന്റെ മനസിനെ താളം തെറ്റിച്ചിരുന്നില്ല.
പക്ഷെ, എല്ലാത്തിനും ഒരു അവസാനം കാണുമല്ലോ ജീവിതത്തിൽ അതുപോലെ ഒന്നായിരുന്നു മാമന്റെ വീട്ടിലേക്കുള്ള അജുവിന്റെ വരവ്…
അമ്മയുടെ അനിയൻ ആണെങ്കിലും അമ്മയേക്കാൾ പത്തുപന്ത്രണ്ടു വയസ്സിനു ഇളയതായിരുന്നു മാമൻ….
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മുപ്പത്തിനാല് വയസുള്ള മാമൻ പതിനെട്ടുകാരി സീമ മാമിയെ വിവാഹം കഴിക്കുന്നത്. കാശുള്ള വീട്ടിൽ നിന്നുവന്നതിന്റെ ഒരു അഹങ്കാരവും കാണിക്കാതെയാണ് അവർ വീട്ടിലുള്ളവരുടെ സ്നേഹം പിടിച്ചുപറ്റിയത്…
നല്ല അടക്കവും ഒതുക്കവുമുള്ള ഉത്തമയായ ഭാര്യയെ പോലെ മാമി എല്ലാവരുടെയും മനസ്സു്കവർന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ.