വേണ്ട ഞാൻ അങ്ങോട്ടേക്ക് ഇല്ല.. അവിടെ വന്നു ഇനി അമ്മച്ചിയ്ക്കും റിൻസിയ്ക്കും ചീത്തപ്പേരു ഉണ്ടാകുന്നില്ല…
ഹിരാ……
ഹിരൺ പുറത്തേയ്ക്ക് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
ഗേറ്റിനു മുന്നിൽ നിർത്തിയ കാറിൽ നിന്നും ഇറങ്ങി അവൾ ഡോർ വലിച്ചടച്ചു ആരോടോ ഉള്ള ദേഷ്യത്തിൽ ചവിട്ടി തുള്ളി വീട്ടിലേക്കു നടന്നു. അപ്പോളും ഹിരൺ കാറിൽ പുറത്തേയ്ക്ക് കണ്ണും നട്ടിരുന്നു
ആ സമയത്തും സിറ്റ്ഔട്ടിലെ ചാരു ബെഞ്ചിലെ തൂണിൽ ചാരി ആൻസിയും ചാരു കസേരയിൽ ഇരുന്നു പപ്പയും ഗഗനമായ ചിന്തകളിൽ ആയിരുന്നു.
പടി കടന്നു കയറി ആൻസിയ്ക്ക് സമീപത്തായി ബിൻസി ഇടം പിടിച്ചു. പതിവിന് വിപരീതമായി അവളുടെ ദേഷ്യഭാവം കണ്ട ആൻസി ചോദിച്ചു.
നീ മോനൂട്ടനോട് സംസാരിച്ചോ… അവൻ എന്നാ പറഞ്ഞെ….
അമ്മയെ ഒന്ന് തുറിച്ചു നോക്കിയിട്ട് അവൾ വീണ്ടും മുഖം തിരിച്ചു.
ഇച്ചു നിന്നോടാ ഞാൻ ചോദിച്ചത് മോനൂട്ടൻ എന്താ പറഞ്ഞെന്നു…
നിങ്ങൾക്കു എന്തെ അവനോട് ചോദിക്കാൻ പാടില്ലായിരുന്നു… എല്ലാവരും കൂടി അവനെ ഒറ്റപ്പെടുത്തിയല്ലോ.. അതിനു മുന്നേ ഒരാളെങ്കിലും അവനു പറയാനുള്ളത് എന്താണെന്നു കേട്ടോ ഇല്ലല്ലോ എന്നിട്ടിപ്പോ കാര്യം അറിയാൻ നിക്കുന്നു.
ദേഷ്യത്തോടെ പറഞ്ഞു തുടങ്ങി എങ്കിലും ഒടുക്കം ബിൻസി കരഞ്ഞു പോയി…
നിങ്ങളിൽ ആരെങ്കിലും ഒരാള് അവനു പറയാനുള്ളത് ഒന്ന് കെട്ടിരുന്നെങ്കിൽ….
അത് ഇച്ചു അപ്പോളത്തെ അവസ്ഥയിൽ എല്ലാവരും കൂടി അവൻ അങ്ങനെ ചെയ്തു എന്നൊക്കെ പറഞ്ഞപ്പോ……
പറഞ്ഞപ്പോ എല്ലാവരും അതങ്ങു വിശ്വസിച്ചു. നിങ്ങള് പറയുന്നത് കേട്ടു ഞാനും എന്റെ മോനുവിനെ തെറ്റിദ്ധരിച്ചില്ലേ.. 25 വർഷം വളർത്തിയിട്ട് അവനെ മനസിലാക്കാൻ പറ്റാതെ പോയത് നമുക്കാണ്. നമ്മളാണ് തെറ്റ് ചെയ്തത് അവനല്ല….