അന്ന് ധരിച്ച അതെകളറിലുള്ള വെള്ള കളർ പട്ടു പാവാടയും ബ്ലൗസും തന്നെയാണ് അവൾ വാങ്ങിയത്. കൂട്ടിനു അനിയത്തി സഞ്ചനയും മറ്റുകുട്ടികളും ഉണ്ടായിരുന്നു.. രാവിലെ ഇറങ്ങിയ ഞങ്ങൾ വീട്ടിലെത്തിയപ്പോൾ വൈകുന്നേരം 5 മണി കഴിഞ്ഞിരുന്നു. 7 ദിവസം കൊണ്ട് ഈ 5 വർഷം മിണ്ടാതെ നിന്ന എല്ലാവരും നല്ലോണം വീണ്ടും അടുത്ത്. ഒരുമിച്ച് ഭക്ഷണം കഴിക്കാനും കളിയും ചിരിയും തമാശയും പരസ്പര ബഹുമാനവും തറവാട്ടിൽ നിറഞ്ഞു നിന്നു. പഴയ ആ വീട് ഞങ്ങൾക്ക് തിരിച്ച് കിട്ടിയത് പോലെ. ആനന്ദം, ആഘോഷം, സന്തോഷം..
വൈകുന്നേരം എല്ലാവരും തങ്ങൾ വാങ്ങിയ വസ്ത്രങ്ങളുടെ മിനുക്കു പണികളുമായി സമയം ചിലവഴിച്ചു.. കുട്ടികളെല്ലാവരും കളികളും ഫോണിലുമായി ഒതുങ്ങികൂടി. തറവാട്ടിൽ ഇപ്രാവശ്യം തിരുവോണത്തിന് ആണ് ആഘോഷം.. അതിനാൽ ഇനിയുള്ള രണ്ടു ദിവസങ്ങൾ സാധനങ്ങൾ വാങ്ങാനും മറ്റുമുള്ള തിരക്കുകളിലേക്ക് നീങ്ങുകയാണ്.
സന്ധ്യാ സമയം.. തുളസി തറയിൽ വിളക്ക് വച്ചു എല്ലാവരും പ്രാർത്ഥിക്കുന്നത് മുകളിൽ ബാൽക്കണിയിൽ ഇരുന്നു ഞാൻ കണ്ടു.. ഇളം കാറ്റടിക്കുമ്പോൾ വലതു വശത്തുള്ള മാവിന്റെ ഇലകൾ തമ്മിൽ ഉരസുന്ന ശബ്ദം കേൾക്കാം.
പുറകിൽ നിന്നും കേൾക്കുന്ന ശബ്ദത്തിൽ ഞാനൊന്ന് തിരിഞ്ഞു നോക്കി.. അങ്കി!! പുറകിൽ നിൽക്കുന്നു.. ശരിയാണ് അവളോട് ഞാൻ സംസാരിക്കാമെന്ന് ഏറ്റതാണല്ലോ.. ഇനി മുങ്ങി നടന്നിട്ട് കാര്യമില്ല.. അവൾക്കു പറയാനുള്ളത് കേൾക്കാം. എന്നിട്ട് പിരിയാം എന്നന്നേക്ക് മായി.
അവിടെയുള്ള കസേരയിൽ ഞാനിരുന്നു കൊണ്ടു അവളോട് അവിടെ ഇരിക്കാനായി കൈകൊണ്ട് ആക്ഷൻ കാണിച്ചു. കാലിന്മേൽ കാലു കയറ്റി വച്ചു ഒരു നാട്ടു തലവനെ പോലെ ഞാനിരുന്നു.. ഞാൻ പറഞ്ഞത് മനസിലായ അവൾ എനിക്കെതിരായി ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നു..