പക്ഷെ പുറത്ത് പൊലിസുണ്ടാവൂന്നും അവര് പിടിച്ച് അകത്തിടൂന്നുമുള്ള കാര്യം എന്നിക്കാ സമയത്ത് തലേക്കൂടെ പോയില്ല…!
പോലീസ് സ്റ്റേഷനിലെത്തി കൊറേ നേരായിട്ടും ആരും ഇറക്കികൊണ്ട് പോവാൻ വരാണ്ടായപ്പോ വിച്ചു മൈരൻ മറ്റേ സിനിമേലേ പോലെ ‘അളിയൻ പോലീസിനെ പറഞ്ഞ് മനസ്സിലാക്ക് ഞാൻ വക്കീലുമായിട്ട് വരാം’ ന്നും പറഞ്ഞ് മുങ്ങിയോന്നൊരു സംശയമേനിക്കുണ്ടാവാതിരുന്നില്ല…!
അതാലോയിച്ചു ടെൻഷനടിചിരിക്കുമ്പഴാണ് ശരത്തേട്ടനും കൂടെ മൂപരുടെ കൂട്ടുകാരും കേറി വരുന്നത്…! വലിയ കൊലക്കുറ്റമൊന്നും അല്ലാത്തോണ്ട് പെറ്റി അടിച്ച് ഞങ്ങളെ നാല് പേരേം ഇറക്കിവിട്ടു…!
“” എന്താടാ ഇത്…? ഒരു പ്രശ്നം കഴിഞ്ഞ് നീയിപ്പോ ഹോസ്പിറ്റലീന്ന് ഇറങ്ങീട്ടല്ലേള്ളൂ…! അപ്പഴക്കും പിന്നേം അടുത്ത വള്ളിപ്പിടിക്കാൻ ബോധല്ല്യേ…? “” സ്റ്റേഷന്റെ കവാടം കഴിഞ്ഞ് പുറത്തിറങ്ങിയപാടെ ശരത്തേട്ടൻ ചോദിച്ചപ്പോ മനസ്സിനൊരു മടുപ്പ് ഫീൽ തോന്നുന്നതോണ്ട് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല, പകരം പുറത്തോട്ട് തന്നെ നോക്കിയിരുന്നു…!
സന്ദീപും ടീംസും ഇന്ന് പിന്നേം മൂഞ്ചാൻ വന്നത് ആ മറ്റവള് പറഞ്ഞിട്ടാവും…! അവറ്റകൾടെ ഒരേയൊരു ഗേൾഫ്രണ്ട് പറഞ്ഞാ പിന്നെ കേക്കാണ്ടിരിക്കാൻ പറ്റോ…!
പെലയാടി മോള്…!
അവന്മാരെ കോളേജിന്റെ ഫ്രോന്റില് ഇറക്കിവിട്ടപ്പോ ഞാനും ഇറങ്ങാൻ നിന്നതാ…! പക്ഷെ ശരത്തേട്ടൻ സമ്മതിച്ചില്ല…!
“” അപ്പൊ വണ്ടി ആര് എടുക്കും…? “” എന്നെ ഇവടെ വിട്ടിട്ട് പോവാൻ പറ്റില്ലാന്ന് വാശിയിൽ നിന്ന ശരത്തേട്ടനോട് ഞാൻ ചോദിച്ചു…!