മാലതി കുഞ്ഞിനെ ശാരതയെ ഏല്പിച്ചു ചാരു കസേരയിൽ കയറിയിരുന്നു മുറുക്കാൻ ചാവക്കാൻ തുടങ്ങി.
മാലതി – ശരദേ… എന്ത് പാപമാ ഞാൻ ചെയ്തേ, എന്താ ഭഗവാൻ എന്നെ ഇങ്ങനെ പരീക്ഷിക്കണേ.
ശാരത- തമ്പുരാട്ടിക്കു കോപം വരില്യനോച്ചാ, നമ്മുടെ ശങ്കരൻ പോറ്റിയോട് പട്ടണത്തിൽ പോകുമ്പോ കുട്ടൻകുഞ്ഞിനെ ഒന്ന് അന്വേഷിക്കാൻ പറഞ്ഞാലോ?
മാലതി – ഹൈ, അവന്റെ പേര് ഈ മനയിൽ ശബ്ധിച്ചു പോകരുത്. ന്റെ മകനായി അവൻ ജനിച്ചു പോയി. അല്ലെങ്കിൽ, ഹും. അവനിവിടുന്നു പടിയിറങ്ങുമ്പോൾ ലക്ഷ്മിക് മാസം നാലാ, ഓർമ്മയുണ്ടോ ശാരതയ്ക്. എന്നിട്ടു ഇങ്ങോട്ടു ഒന്ന് തിരിഞ്ഞു നോക്കിയോ പിന്നെയാവാൻ.
ശാരത-” എങ്കിലും പടിയടച്ചു പിണ്ഡം വെക്കാൻ പറ്റുവോ, ഒരു ആൺ തുണ വേണ്ടേ മനയിൽ. ആ കാര്യസ്ഥൻ വാര്യർ ഒരു ഷണ്ടനാ.
മാലതി – മ്മ്, അറിയാം. ചെറുപ്പത്തിലേ വന്നുകയറിയതല്ലേ, അയാളാ മൂലയ്ക്ക് കഴിഞ്ഞുകൂടട്ടെ.
മാലതി കുഞ്ഞിനെ മേടിച്ചു മാറോടു ചേർത്തു കിടത്തി വിശറിക്കൊണ്ട് വീശി കൊടുത്തു.
പിറ്റേന്നു കാലത്തു കണിയാര് വന്നു പ്രശ്നം നോക്കാൻ തുടങ്ങി.
കണിയാര് – തമ്പുരാട്ടി, മനയിൽ ക്ഷാപം ഏറ്റിരിക്കണു. പക്ഷെ ഇപ്പഴല്ല. വർഷം പലതും കഴിഞ്ഞു ഇത് തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെയാണ് മനയിൽ ആണുങ്ങൾ വാഴത്തത്.
മാലതി – എന്താ ഈ കേക്കണേ, ശാപവോ. ന്താ കണിയാരെ, തെളിച്ചു പറയുക. പ്രതിവിധി ഒന്നുവില്ലേ അതിനു?
കണിയാര് – ഇല്യ, കാലം കൊറേ ആയിരിക്കണു. പിന്നെ പ്രതിവിധി യാതൊന്നും പ്രേശ്നത്തിൽ തെളിയണില്യ. കാരണം, ഇപ്പോ ഉണ്ടായ ഉണ്ണി ഈ സമയത്തു ജനിക്കാൻ പാടില്യായിരുന്നു. ഇനി അഥവാ ഈ മനയിൽ ആൺ കുട്ടികൾ ജനിക്കുകയാണെങ്കിൽ അവരുടെ മുത്തശ്ശിയുടെ കലാശേഷമായിരിക്കണം. അല്ലേൽ മാതാവിന് മൃത്യു സുനചിതം. അതിവിടെ സംഭവിച്ചിരിക്കണു. കാരണം ഒരാൺകുട്ടിയും അവന്റെ മതവും അവന്റെ അച്ഛന്റെയോ അമ്മയുടെയോ മാതാവും ഒരുമിച്ചു ജീവിക്കാൻ ഈ മനയിൽ യോഗവില്യ.
മാലതി ഇതെല്ലാം കേട്ടു അമ്പരന്ന് നിന്നു.
മാലതി – ഈശ്വരാ… ന്താ കണിയാരെ ഈ പറയണേ. ഒന്നുകൂടി നോക്കുക. എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞെ പറ്റു.