മദിരാശിപട്ടണം [ലോഹിതൻ]

Posted by

അയാൾ തിരിഞ്ഞു വീട്ടിലേക്ക് നോക്കി വരാന്തയിലെ തൂണിൽ പിടിച്ചു കൊണ്ട് പത്മ നിൽപ്പുണ്ട്..

അവൾ മകളോട് എന്നപോലെ പറഞ്ഞു.. മുഴുവൻ ചാരായം കുടിച്ചു തീർക്കരുതെന്നു പറയ് മോളേ..

അച്ഛാ ഞങ്ങൾ ഇന്ന് പോകും.. അവിടെ ചെന്ന് പൈസയൊക്കെ കിട്ടാൻ തുടങ്ങുമ്പോൾ അച്ഛന് അയച്ചു തരാമെന്നു പറയാൻ അമ്മ പറഞ്ഞു..

അയാൾ ഒന്നും മിണ്ടിയില്ല.. വീണ്ടും ഒന്നും കൂടി നോക്കിയിട്ട് ചാരായ ഷാപ്പ് ഇരിക്കുന്ന ദിശയിലേക്ക് നടന്നകന്നു…

ഒരു പഴയ സൂട്ട് കേസ്സ് ഒരു തുണി സഞ്ചി..മൂന്നു പേരുടെയും ഡ്രസ്സുകൾ അതിൽ ഒതുങ്ങി..

അടുക്കളയിലെ പത്രങ്ങൾ കഴുകി കമിഴ്ത്തി വെച്ചു.. കുറച്ചു നല്ല പാത്രങ്ങൾ ഒരു മരത്തിന്റെ പെട്ടിയിൽ അടച്ചു വെച്ചു….

ഉള്ളതിൽ നല്ലത് മൂന്നുപേരും ധരിച്ചു.. വാതിൽ ചാരി മുറ്റത്തേക്ക് ഇറങ്ങിയ പത്മയുടെ കണ്ണുകൾ നിറഞ്ഞത് മക്കൾ കാണാതെ അവൾ സാരിതുമ്പുകൊണ്ട് തുടച്ചു..

പതിനേഴ് വയസിൽ വന്നു കയറിയ വീട്ടിലേക്ക് ഒന്ന് കൂടി നോക്കിയിട്ട് മക്കളുടെ കൈയും പിടിച്ച് അവൾ നടന്നു…

അമ്മയും മക്കളും പോകുന്നത് കണ്ട് താടിക്ക് കൈയ്യും ഊന്നി സുമതി നോക്കി നിന്നു…

ട്രെയിനിന്റെ ചൂളം വിളിക്കൊപ്പം പിന്നിലേക്ക് ഓടിമറയുന്ന പുഴകളും മലകളും വയലുകളും..

ട്രെയിനിന്റെ ജനൽ കമ്പികളിൽ പിടിച്ചു കൊണ്ട് അന്തംവിട്ട് പുറത്തേക്ക് നോക്കിയിരിക്കുന്ന ഒരമ്മയും തൊട്ടാൽ പൊട്ടുന്ന പ്രായത്തിലുള്ള രണ്ട് പെൺ മക്കളും..

മദ്രാസ് എന്ന് പറഞ്ഞു കെട്ടിട്ടേയൊള്ളു.. ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്ന്…

പിറ്റേദിവസം ഉച്ചയോടെ അവർ മദി രാശി പട്ടണത്തിൽ കാലുകുത്തി..

സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ തിരക്കിനിടയിലേക്ക് ഇറങ്ങുമ്പോൾ പത്മയുടെ നെഞ്ചിടിപ്പ് മക്കൾ കേൾക്കുമോ എന്ന് അവൾ ഭയപ്പെട്ടു..

ഏതൊക്കെയോ ഭാഷകൾ സംസാരിച്ചു കൊണ്ട് ഉറുമ്പിനെ പോലെ നീങ്ങുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ഇടയിൽ പത്മ പെരുമാളിന്റെ മുഖം തേടി…

വരാതിരിക്കുമോ.. ആരോട് ചോദിക്കും.. അയാളുടെ അഡ്രസ്സ് പോലും അറിയില്ല…

എന്തു ചെയ്യണം എന്നറിയാതെ ആകുലതയോടെ നിൽക്കുമ്പോഴാണ് തിരക്കിനിടയിൽ എവിടെ നിന്നോ ആ വിളി കെട്ടത്..

പത്മാ….

ജീവിതത്തിൽ ഇത്രയും ആശ്വാസം തോന്നിയ ഒരു നിമിഷം വേറെയില്ലെന്നു പത്മക്ക് തോന്നി…

Leave a Reply

Your email address will not be published. Required fields are marked *