മോനാച്ചന്റെ കാമദേവതകൾ 1 [ശിക്കാരി ശംഭു]

Posted by

മോനാച്ചന്റെ കാമ ദേവതകൾ 1

Monachante Kaamadevathakal Part 1 | Author : Shikkari Shambhu


ഹായ് ഫ്രണ്ട്‌സ് ഇതെന്റെ രണ്ടാമത്തെ കഥയാണ്. ആദ്യകഥ “ഉണ്ണിക്കുട്ടന്റെ വികൃതികൾക്ക്” നൽകിയ പിന്തുണയ്ക്കു അകമഴിഞ്ഞ നന്ദി. കഥ ഇഷ്ട്ടമായെങ്കിൽ നിങ്ങളുടെ ലൈക്കും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു…🙏🙏🙏

 

ഒരു പത്തു മുപ്പത് വർഷം മുൻപ് നടന്ന കഥയാണിത്, എന്റെയും എന്റെ കുറച്ചു സുഹൃത്തുക്കളുടെയും ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ കൂടി കൂട്ടിച്ചേർത്താണ് ഈ കഥയിലെ നായകന്റെ ജീവിതകഥ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത്.

 

ഞാൻ മോനാച്ഛൻ ശെരിക്കും പേര് മോൻസി വർക്കി, ഇന്നു ഞാൻ കാനഡയിൽ ഒട്ടാവ എന്ന സ്ഥലത്താണ്, പെണ്ണുമ്പിള്ള സോഫിയ സെബാസ്റ്റ്യൻ ഇവിടെ നഴ്സായി ജോലി ചെയ്യുന്നു, ഒരു കുഞ്ഞുണ്ട് അവനെ നോക്കി പ്രേത്യേകിച്ചു പണികൾ ഒന്നുമില്ലാതെ കുത്തിയിരിപ്പാണ്.

 

എന്നെപോലെ കുറെയാളുകൾ ഇവിടെയുണ്ട് അവരുമായി കത്തിവെച്ചു ദിവസങ്ങൾ തള്ളി നീക്കുന്നു, ആഴ്ചയിൽ കുറഞ്ഞത് മൂന്നുകളി വെക്കും,അതാണ്‌ ഏക ആശ്വാസം.

നാട്ടിനു ഇന്നല്ലേ അനിയത്തി ആൻസി വിളിച്ചാരുന്നു, വിശേഷം പറയുന്നതിനിടയിലാണ് പുത്തൻപുരയ്ക്കലെ അമ്മാമ്മ മരിച്ച കാര്യം പറഞ്ഞത്. നല്ല പ്രായമുണ്ടാരുന്നു എന്നാലും നല്ല ചുറുചുരുക്കുള്ള അമ്മച്ചിയാരുന്നു, കൊറോണ വന്നതോടെ കിടപ്പായിപോയാരുന്നു അവസാനം നാട്ടിൽ പോയപ്പോൾ പൊയികണ്ടാരുന്നു, എന്നായാലും ഒരു 75 വയസുകാണും മക്കളേം കൊച്ചുമക്കളേം അവരുടെ മക്കളേം കണ്ടിട്ടാ അമ്മച്ചി പോയത് അതിനും വേണം യോഗം.

 

“പുത്തൻപുരയ്ക്കൽ” ഞങ്ങളുടെ കരയിലെ പ്രമാണിമാരായിരുന്നു,പാലക്കാരായിരുന്നു.മദ്ധ്യാതിരുവിതാൻകൂർ കാലത്തു ഹൈറേഞ്ചിലേക്ക് കുടിയേറിപർത്തവരാണ് ഇവരുടെ അപ്പനപ്പൂപ്പന്മാർ, കാടുവെട്ടിപിടിച്ചും എതിരെവന്നവരെ കൊന്നുകളഞ്ഞും, എന്തിനു സായിപ്പിനു സ്വന്തം പെണ്ണുങ്ങളെ കൂട്ടികൊടുത്തും നേടിയെടുത്തതാണ് ഇന്നീകാണുന്നതെല്ലാം.

 

കരകമ്പിയാണേലും കുറച്ചൊക്കെ സത്യമാണ് കേട്ടോ. നമ്മുടെ മോനാച്ചൻ പത്താം ക്ലാസിൽ പത്തുകുത്തി നിൽക്കുന്ന കാലം. മോനിച്ചന്റെ അപ്പനും അമ്മച്ചിയും പുത്തൻപുരയ്ക്കലെ പണിക്കാരായിരുന്നു.

 

അവിടുത്തെ പിള്ളേർ ഉടുത്തു കളഞ്ഞ തുണികളാരുന്നു മോനിച്ഛന്റേം അൻസിയുടേം നാണം മറച്ചിരുന്നത്, പണ്ടൊരു ക്രിസ്തുമസ് തലേന്ന് പള്ളിയിൽ കുർബാന കൊള്ളാൻപോയ മോനാച്ചനെ പുത്തൻപുരക്കലെ ജോസ് കൂട്ടുകാരുടെ മുൻപിൽ വെച്ചു മോനാച്ചൻ ഇട്ടേക്കുന്നത് എന്റെ ഉടുപ്പാണെന്നു പറഞ്ഞു കളിയാക്കിയപ്പോൾ ആ ആൾക്കൂട്ടത്തിൽ നിന്നുരുകിയതും, കൂട്ടുകാരുടെ പരിഹാസവാക്കുകൾ കേട്ടു നെഞ്ച് പൊട്ടികരഞ്ഞോണ്ട് വീട്ടിലേക്കു ഓടിപ്പോയതും മോനിച്ചനെ ഇന്നും വേദനിപ്പിക്കുന്ന ഓർമകളാണ്.

Leave a Reply

Your email address will not be published. Required fields are marked *