അന്നത്തെ കാലത്ത് ടേപ്പ്‌റിക്കാർഡറിൽ ആണ് പാട്ട് കേൾക്കുന്നത്. കലങ്ങളിലും മറ്റും ഫിറ്റ് ചെയ്ത് സ്പീക്കറുകൾ. ആകെ മൊത്തം ആഘോഷവും വിവിധതരം കളികളും.
ഒരു സെറ്റ് സാറ്റ് കളി കളിച്ച് കഴിഞ്ഞപ്പോൾ എല്ലാവരും വിയർത്ത് ഒരു പരുവമായി.
കവിതയുടെ ശരീരം പലയിടത്തും നനഞ്ഞതായി തോന്നി. ശ്യാം അത് കണ്ടിട്ട് ആർത്തിയോടെ അവളെ ഒന്ന് നോക്കി.
കളി കഴിഞ്ഞ് മടുത്ത് എല്ലാവരും പലയിടത്തായി അടിഞ്ഞു.
ശ്യാം ഏറ്റവും അറ്റത്തുള്ള മുറിയിൽ ഒരു ചെറിയ കട്ടിലിൽ കിടന്ന് ടേപ്പ് റിക്കാർഡറിൽ പാട്ട് കേൾക്കുകയും, കാസറ്റിന്റെ കവർ വായിച്ച് നോക്കുകയുമാണ്.
അന്നത്തെ കാലത്ത് പ്യാരീസിന്റെ ഓറഞ്ചിന്റെ ടേസ്റ്റുള്ള ഉരുണ്ട ഒരു മിഠായി ഉണ്ടായിരുന്നു. ( ഇന്നും അത് ഉണ്ട് കെട്ടോ ) അത് ഒരെണ്ണം വായിലിട്ടുകൊണ്ട് കവിത ആ മുറിയിലേയ്ക്ക് വന്നു. മറ്റാരും അവിടെ ഇല്ലായിരുന്നു.
ശ്യാം തലയുയർത്തി നോക്കിയപ്പോൾ കവിത മിഠായി നുണയുന്നു. ശ്യാം ചോദിച്ചു.
“എന്താ വായിൽ?”
“മിഠായി” അവൾ പറഞ്ഞു.
“ഇനിയുണ്ടോ?”
“അയ്യോ ഇല്ലല്ലോ?”
ശ്യാം സങ്കടഭാവത്തിൽ ഒന്ന് കടാക്ഷിച്ചു.
സത്യത്തിൽ ശ്യാം മിഠായി തിന്നാറേ ഇല്ല. ഇത് കവിതയോടുള്ള സൊള്ളലിന്റെ രസത്തിന് ചോദിച്ചതാണ്.
ശ്യാം ഒന്നും പറയാതെ വെറുതെ കവിതയെ അവൾ മിഠായി തിന്നുമ്പോൾ കവിളുകൾ ചലിക്കുന്നതും, ചുണ്ടുകൾ ചുരുങ്ങുന്നതും കൗതുകത്തോടെ നോക്കിയപ്പോൾ അവൾ ചോദിച്ചു.
“മിഠായി വേണോ?” ചെറിയ ഒരു കുസൃതി ആ മുഖത്തുണ്ടായിരുന്നു..
ശ്യാം കരുതി വേറെ കൈയ്യിൽ കാണും, “ഇല്ല” എന്ന് നുണ പറഞ്ഞതായിരിക്കും എന്ന്.
അവൻ പറഞ്ഞു “ഉണ്ടെങ്കിൽ താ”
അവൾ വായിൽ കിടന്ന മിഠായി പല്ലുകൊണ്ട് കടിച്ച്, ചുണ്ടുകൾ വിടർത്തി കാണിച്ചു. എന്നിട്ട് ചോദിച്ചു.
“ഇത് മതിയോ?”
ശ്യാമിന്റെ ഉള്ളിലൂടെ ഒരു കറന്റ് പാസ് ആകുന്നതു പോലെ തോന്നി..
അവൻ വിവശനായ മുഖത്തോടെ പതിയെ പിറുപിറുത്തു – അത് അവൾക്ക് മാത്രം കേൾക്കാവുന്ന സ്വരത്തിലായിരുന്നു.
“അതായാലും മതി.”
അവൻ കരുതി അത് അവൾ കൈയ്യിലെടുത്ത് തരും എന്ന്! അല്ലെങ്കിൽ അത് കടിച്ച് പൊട്ടിച്ച് തിന്നും എന്ന്. അവളുടെ എപ്പോഴും ശ്യാമിനോടുള്ള ആൾറ്റിറ്റിയൂഡ് ആ രീതിയിലായിരുന്നു.