ജ്വാല : “അത് പിന്നെ?”
ഞാൻ : “പറ”
ജ്വാല : “നിങ്ങൾക്ക് ഇവിടെ ആരെങ്കിലുമായി ബന്ധം വല്ലതും ഉണ്ടോ എന്ന്”
ഞാൻ : “ഓഹോ, അതെന്താ അവനങ്ങിനൊരു സംശയം?”
ജ്വാല : “അറിയില്ല”
ഞാൻ : “നീ എന്തു പറഞ്ഞു?”
ജ്വാല : “ഇല്ലാ എന്ന്”
ഞാൻ : “നിനക്കെങ്ങിനെ അറിയാം എനിക്ക് ആരെങ്കിലുമായി ബന്ധം ഉണ്ടോ ഇല്ലയോ എന്ന്?”
ജ്വാല : “അത് പിന്നെ”
ഞാൻ : “പിന്നെ?”
ജ്വാല : “ഒരാളെ കാണുമ്പോഴേ അറിയാൻ വയ്യേ?”
ഞാൻ : “എന്നിട്ട് എന്നെക്കുറിച്ച് എന്ത് തോന്നി?”
ജ്വാല : “ഒരു മണ്ടനാണെന്ന്”
ഞാൻ : “പിന്നെ”
ജ്വാല : “പേടിത്തൊണ്ടനാണെന്ന്”
ഞാൻ : “പിന്നെ?”
ജ്വാല : “കോഴിയാണെന്ന്”
ഞാൻ : “പിന്നെ?”
ജ്വാല : “പിന്നെ ഒന്നൂല്ല”
ഞാൻ : “-‘ഒന്നൂല്ല’-?, എല്ലാം പഠിച്ചു വച്ചിരിക്കുന്നു? അല്ലേ?”
പക്ഷേ കാതലായ എന്നെപ്പറ്റിയുള്ള അവളുടെ ധാരണ അവൾ വാക്കുകൾ കൊണ്ട് ഒളിപ്പിച്ചു. പിടിതരാതിരിക്കാനുള്ള ശ്രമമാണ്.
ഞാൻ : “ഒരു ഗവേഷണം നടത്തുകയായിരുന്നു എന്റെ ഒപ്പം നടന്ന് ഈ കാലം മുഴുവൻ ?”
ജ്വാല : “എയ് അങ്ങിനൊന്നുമില്ല.”
ഞാൻ : “ചുറ്റിക്കളിക്കാതെ തെളിച്ചു പറ പെണ്ണേ; നീ ഇത് വിവാഹത്തിനായാണോ അതോ വെറും സുഖത്തിനായാണോ?”
ജ്വാല : “അങ്ങിനെ ചോദിച്ചാൽ സുഖത്തിനായി ഏതായാലും ഞാൻ ഇത്രയും പ്രായം കൂടിയ ആളെ തിരഞ്ഞു പോകില്ല.”
ഞാൻ : “പോകണമെങ്കിൽ പൊയ്ക്കോ”
ജ്വാല : “അത് നമ്മുക്ക് പിന്നെ ചർച്ച ചെയ്യാം”
ഞാൻ : “അതായത് വിവാഹത്തിനായാണ്?”
മറുപടിയില്ല.
ഞാൻ : “പറ”
ജ്വാല : “പറയല്ല പന, എനിക്കൊന്നും അറിയില്ല.”
ഞാൻ : “പിന്നെ എന്ത് വിചാരിച്ചാ?”
ജ്വാല : “ഞാൻ ഒരു ഐഡിയാ പറയാം”
ഞാൻ : “പേശ്”
ജ്വാല : “വിവാഹം കഴിക്കാതെ ഇങ്ങിനങ്ങ് കഴിയാം”
ഞാൻ : “അപ്പോൾ ഒരു കുഞ്ഞ് വേണമെന്ന് തോന്നിയാലോ?”
ജ്വാല : “ആ കുഞ്ഞും ഞാൻ തന്നെ”