കാലുകളവനെ പള്ളിമുറ്റത്തെത്തിച്ചു… ഉള്ളിൽ കയറി. ഒന്നോ രണ്ടോ പേർ മുട്ടുകുത്തി നിന്നു പ്രാർത്ഥിക്കുന്നു. ഒരു പെൺകുട്ടി മെഴുകുതിരികൾക്ക് തിരികൊളുത്തുന്നു. വേറെയാരുമില്ല… അവനറിയാതെ മുട്ടുകുത്തി. കുമുദിൻ്റെ നിർബ്ബന്ധം കാരണം വില്ലയിലെത്തി ജപമാലയണിഞ്ഞിരുന്നു… കഴുത്തിൽ നിന്നുമൂരി… ഓരോ മുത്തുകൾ കൈവിരലുകളിലൂടെ നീങ്ങിയപ്പോൾ മനസ്സു പതിയെ ശാന്തമായി… അധികം വൈകില്ല…ഒരവസാനമുണ്ടാവും… ഉള്ളിലിരുന്നാരോ മന്ത്രിച്ചു…
വെളിയിൽ ചുറ്റിനടന്നിരുന്ന മത്തായി അവനെ വില്ലയിലേക്കു തിരിയാൻ സമ്മതിച്ചില്ല. ട്രാക്സിൽ മത്തായി കടിച്ചുവലിച്ചപ്പോൾ ചിരിച്ചുകൊണ്ട് എബിയവനു വഴങ്ങി.. വയലുകൾ അതിരിട്ട റോഡിലൂടെയവൻ നടന്നു.. വൈകുന്നേരത്തിൻ്റെ തുടക്കമായിരുന്നു… പാടങ്ങൾ കഴിഞ്ഞ് ചതുപ്പുനിലങ്ങൾക്കപ്പുറം വിശാലമായ തടാകങ്ങൾ പോലെ റോഡിനിരുപുറവും വെള്ളക്കെട്ടുകൾ… ചിലർ അരമതിലുകളിൽ നിന്നു ചൂണ്ടയിടുന്നുണ്ടായിരുന്നു…
എബിയൊരു കലുങ്കിലിരുന്നു. സൈക്കിളിൽ വന്ന ചെക്കൻ്റെ കയ്യിൽ നിന്നും കോഴിക്കാലുകൾ പൊരിച്ചതു വാങ്ങി മത്തായിക്കു സമ്മാനിച്ചു. പിന്നെ ചെക്കൻ നീട്ടിയ വറുത്ത അണ്ടിപ്പരിപ്പു കൊറിച്ചുകൊണ്ട് കാലുകൾ താഴേക്കിട്ട് ദൂരെ ആകാശത്തിൻ്റെ നിറം മാറുന്നതു നോക്കിയിരുന്നു… പിന്നെ കഴുത്തിൽ തൂക്കിയ ചെറിയ സഞ്ചിയിൽ നിന്നും ടാബെടുത്ത് മുടങ്ങിപ്പോയ കഥയെഴുത്തു വീണ്ടും തുടങ്ങി..
“ദുരൂഹതയുടെ ചുരുളുകൾ മെല്ലെയഴിഞ്ഞു തുടങ്ങിയിരുന്നു… എങ്കിലും ഇനിയെങ്ങോട്ട് എന്ന ചോദ്യമെന്നെ വേട്ടയാടി….”
എപ്പൊഴോ ചുമലിലൊരടി! ബ്രോ… നീയെവിടെയായിരുന്നു? തടിയൻ ഫ്രെഡ്ഢി! തടിയൻ മത്തായീടെ ചെവിക്കുപിനിൽ ചൊറിഞ്ഞു…ഇവനെക്കണ്ടപ്പോഴാണ് നീയാണെന്നറിഞ്ഞത്. മമ്മാ ഈസ് ഓക്കെ?
യെസ്! എബി ചിരിച്ചു…
നീ വാ…ഞാൻ ഡ്രോപ്പു ചെയ്യാം. സ്റ്റെല്ലയെ കാണാൻ പോവാണ്.
നീ വിട്ടോ… ഞാൻ കുറച്ചുനേരം കൂടിയിവിടെ ഇരിക്കട്ടെ.. എബി കൈവീശി…
ശരി. എൻജോയ്. മറ്റന്നാൾ നമുക്കൊരിടം വരെപ്പോണം. ഒരു പുതിയ ഷാക്കു തുറക്കണം. നിൻ്റെയൊരു ഫീഡ്ബാക്കു വേണം… തടിയൻ ചിരിച്ചുകൊണ്ടു വിടവാങ്ങി…
വില്ലയിൽ വന്നു വേഷം മാറിയപ്പോൾ വാതിലിൽ മുട്ട്. സ്റ്റെല്ല!
മത്തായിക്കെൻ്റൊപ്പം കഴിയാനിഷ്ട്ടമാണ്. നിനക്കോടാ? അവളുടെ ചുറ്റിലും കുരച്ചുകൊണ്ടോടി നടന്ന മത്തായീടെ തലയിൽ തഴുകിയിട്ട് അവൾ ചോദിച്ചു.
തിരിച്ചുവന്നതിൽപ്പിന്നെ അപ്പോഴാണവൻ സ്റ്റെല്ലയെ കാര്യമായിട്ടൊന്നു ശ്രദ്ധിച്ചത്. അവളൊരു സമ്മർ ഡ്രെസ്സിലായിരുന്നു. കൈകൾ നഗ്നമായിരുന്നു. കൊഴുത്ത തുടകളുടെ പാതിവരെ മാത്രം ഇറക്കമുള്ള വർണ്ണങ്ങൾ കലർന്ന ഡ്രെസ്സിൽ ആ വീതിയേറിയ അരക്കെട്ടു ഞെരുങ്ങി…
അവനൊന്നും മിണ്ടാതെ നിന്നപ്പോൾ അവളവൻ്റെ നേർക്കൊരു ചോദ്യമെറിഞ്ഞു…ഉം?